തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍ എസ്.എഫ്.ഐ തിരുത്തി മുന്നോട്ട് പോകും-പി.എം.ആര്‍ഷോ

 

കൊയിലാണ്ടി: സംഘടനാ പ്രവര്‍ത്തനത്തില്‍ തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍,അവ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും മുന്നോട്ടു പോകുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.എസ്.എഫ്.ഐക്കെതിരായ മാധ്യ നുണ പ്രചാരണങ്ങള്‍ക്കെതിരെ കൊയിലാണ്ടി ഗുരുദേവാ കോളേജ് പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പസില്‍ ക്രിമിനല്‍ സംഘങ്ങളെയും ലഹരി മാഫിയകളെയും വളര്‍ത്തുകയാണ് കോണ്‍ഗ്രസും ബീ.ജെ.പിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ചെയ്യുന്നത്. ഇത്തരക്കാരെ ഉപയോഗിച്ചു എസ്.എഫ്.ഐക്കാരെ എഴുതി തുലപ്പിച്ചു കളയാമെന്നത് മാധ്യമങ്ങളുടെ വ്യാമോഹം മാത്രമാണ്.

 

എസ്.എഫ്.ഐ പ്രവര്‍ത്തകരെ നാദാപുരത്തും തിരുവനന്തപുരത്തും മൃഗീയമായി മര്‍ദ്ദിച്ചപ്പോള്‍ ഒരു ചെറു വാര്‍ത്തയെങ്കിലും നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മറിച്ച് എസ്.എഫ്.ഐയുടെ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് അന്തി ചര്‍ച്ച നടത്തുകയാണ് ചാനലുകാരും പത്രങ്ങളും. സ്വകാര്യ എയിഡഡ്,അണ്‍ എയിഡഡ് കോളേജ് മാനേജ്‌മെന്റിന് ഇഷ്ടമല്ലാത്തതിന്റെ പേരില്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു തിരിച്ചു പോകാന്‍ എസ്.എഫ്.ഐ സന്നദ്ധമല്ലെന്ന് ആര്‍ഷോ പറഞ്ഞു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് ബി.ആര്‍.അഭിനവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി കെ.സത്യന്‍,കെ.സി.മുഹമ്മദ് ഫര്‍ഹാന്‍,സായൂജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഉമ്മൻ ചാണ്ടിയുടെ വിയോഗം സർക്കാർ ജീവനക്കാർക്ക് തീരാനഷ്ടം – കെ. പ്രദീപൻ

Next Story

വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം,മരം വീണു ഒട്ടെറെ വീടുകള്‍ക്ക് നാശനഷ്ടം

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി