കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം; 30 ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട് ജില്ലയില്‍ ഇന്നലെയുണ്ടായ അതിതീവ്ര മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 12 സ്ത്രീകളും 11 പുരുഷന്‍മാരും എട്ട് കുട്ടികളും ഉള്‍പ്പെടെ 21 പേരാണ് കസബ വില്ലേജിലെ ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ എച്ച്എസ്എസ്, മാവൂര്‍ വില്ലേജില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയം, കുമാരനല്ലൂര്‍ വില്ലേജില്‍ മൂട്ടോളി ലോലയില്‍ അംഗനവാടി, ചേവായൂര്‍ വില്ലേജിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍, കോട്ടൂളി ജി.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലു ക്യാംപുകളില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ തലക്കുളത്തൂര്‍, ചേളന്നൂര്‍, കോട്ടൂളി, മാവൂര്‍, കുമാരനല്ലൂര്‍, ഫറോക്ക്, കരുവന്തിരുത്തി, കുറ്റിക്കാട്ടൂര്‍ വില്ലേജുകളിലായി 39 കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.

കോഴിക്കോട് താലൂക്കിലെ 15 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. താലൂക്കില്‍ മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. എലത്തൂര്‍ വില്ലേജില്‍ കോര്‍പറേഷന്‍ രണ്ടാം വാര്‍ഡില്‍ ജെട്ടി റോഡ് താമരക്കല്‍ പറമ്പ് അര്‍ച്ചന നിവാസില്‍ പി മധുസൂദനന്‍ എന്നവരുടെ വീടിന്റെ മതില്‍ തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തൊട്ടടുത്ത ബാഷിദ കെ എന്നവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ബേപ്പൂര്‍ വില്ലേജിലെ പാടത്ത് പറമ്പില്‍ തെങ്ങ്, മാവ് എന്നിവ കടപുഴകി വീണ് ചൊക്കിളി മുസ്തഫയുടെ വീടിന് നാശനഷ്ടം സംഭവിച്ചു.

പുതിയങ്ങാടി എഫ്‌സിഐ ഗോഡൗണിലെ ഓവ് ചാല്‍ ഗ്രില്ലില്‍ മാലിന്യം കുടുങ്ങി അടഞ്ഞത് കാരണം വരക്കല്‍ കൈതവളപ്പ് പ്രദേശത്തെ 15ഓളം വീടുകളില്‍ വെള്ളം കയറി. പുതിയങ്ങാടി പള്ളിക്കണ്ടി കോളനിയിലെ ബിയ്യാത്തുമ്മ കുട്ടി എന്നവരുടെ വീടിന്റെ അടുക്കള ഭാഗം മഴയില്‍ തകര്‍ന്നു വീണു. ഫറോക്ക് 24-ാം ഡിവിഷനില്‍ വനജ എന്നിവരുടെ വീട് മരം വീണ് അടുക്കള ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

 

താമരശ്ശേരി താലൂക്കിലെ അഞ്ച് വില്ലേജുകളെ മഴക്കെടുതികള്‍ ബാധിച്ചു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൂടത്തായി വില്ലേജില്‍ മൈക്കാവ് പള്ളിയുടെ പിന്‍ഭാഗത്തു മണ്ണിടിഞ്ഞു പള്ളിയുടെ പിന്‍ഭാഗത്തുള്ള അടുക്കള പൂര്‍ണമായും തകര്‍ന്നു. തെയ്യപ്പാറ ഏലിയാസ് എന്നവരുടെ വീടിന് മുകളില്‍ മരം വീണ് വീട്ടിന് കേടുപാടുകളുണ്ടായി. കിഴക്കോത്തു വില്ലേജില്‍ മുഹമ്മദ് പൂക്കാട്ടുപുറായില്‍ എന്നവരുടെ മതിലും കിണറും ഇടിഞ്ഞു താഴ്ന്നു. ഇതേ വില്ലേജില്‍ വേലായുധന്‍ മടത്തുകുഴിയില്‍ എന്നവരുടെ വീടിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയിലായി. ആവിലോറ പണിക്കോട്ടുമ്മല്‍ സുകുമാരന്‍ എന്നവരുടെ വീടിനു മുകളില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. നരിക്കുനി വില്ലേജില്‍ ശിവദാസന്‍ ആരിചോലയില്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗംവും ചാലിയേക്കരക്കുന്നു സജിത എന്നവരുടെ വീടിനോട് ചേര്‍ന്ന മുറ്റവും ഇടിഞ്ഞു താഴ്ന്നു. വേങ്ങേരി വില്ലേജ് പാറോപ്പടി – കണ്ണാടിക്കല്‍ റോഡില്‍ കുന്നുമ്മല്‍ മധു എന്നവരുടെ വീടിന്റ ഒരു ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് വീണ് വീടിന് വിള്ളലുണ്ടായി.

കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിയ്യൂര്‍ വില്ലേജില്‍ അഞ്ച് കുടുംബങ്ങളും അരിക്കുളം വില്ലേജില്‍ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്തമസിച്ചിട്ടുണ്ട്. അരിക്കുളം വില്ലേജ് കിണറുള്ള കണ്ടി രവീന്ദ്രന്‍ കാരയാട് എന്നയാളുടെ കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞു താണു. കാന്തലാട് വില്ലേജില്‍ കൊയിലാട്ട്മുക്ക് ഷാജി എന്നവരുടെ കട ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു. ചെങ്ങോട്ടുകാവ് വില്ലേജില്‍ പുലയന്റെചോട്ടില്‍ ശിവദാസന്‍ എന്നവരുടെ വീടിനു മുകളില്‍ തെങ്ങുവീണ് ഭാഗികമായി നാശനഷ്ടമുണ്ടായി. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ ഭാഗത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണ സംഭവമുണ്ടായി.

അതിനിടെ, പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാര്‍ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴകളുടെ ഇരുതീരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈദ്യുത വിതരണ സംവിധാനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

ഉള്ളിയേരി ഒള്ളൂർ കൊളറാക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു

Next Story

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.