ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്നിടിച്ചു ,വിടുകൾ നിലംപൊത്തുമെന്ന ആശങ്ക

 

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡരികിലായ വീട് നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. വീടുകളുടെ അടിത്തറ ഭാഗം വരെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കോമത്തുകര ആവണിഹൗസില്‍ കെ.വി.പത്മിനിയുടെ വീട് ഏത് നേരവും നിലം പൊത്താവുന്ന സ്ഥിയിലാണ്. വീട് അപകടാവസ്ഥയിലായതോടെ ഇവര്‍ മറ്റൊരിടത്തിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ഏതാനും വീടുകള്‍ക്ക് കൂടി ഭീഷണിയുണ്ട്.
മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ താമസിക്കുന്ന സ്ഥലവും വീടും ദേശീയപാതാധികൃതര്‍ ഏറ്റെടുക്കണമെന്നാണ് പത്മിനിയും ബന്ധുക്കളും ആവശ്യപ്പെടുന്നത്.


5.45 സെന്റ് സ്ഥലമാണ് ഇവര്‍ക്ക് കോമത്തുകരയിലുളളത്. ഇതില്‍ വീടിനോട് ചേര്‍ന്നുളള ഒന്നര സെന്റ് സ്ഥലം ദേശീയ പാതാ വികസനത്തിനായി അക്വയര്‍ ചെയ്തിരുന്നു. റോഡ് നിര്‍മ്മിച്ചു തുടങ്ങിയതോടെ ബാക്കി സ്ഥലവും ഇടിയാന്‍ തുടങ്ങി. ഗുരുതരമായ സുരക്ഷാ ഭീഷണി നിലനില്‍ക്കെ തന്നെ റോഡില്‍ നിന്ന് വീട്ടിലേക്ക് എത്താനുളള വഴിയും ഇല്ലാതായി. പത്മിനി ഒറ്റക്കായിരുന്നു താമസം. വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. വീട് താമസ യോഗ്യമല്ലാതായ സാഹചര്യത്തില്‍ ശേഷിക്കുന്ന സ്ഥലം കൂടി എന്‍.എച്ച്.എ.ഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ജില്ലാ കലക്ടര്‍,കൊയിലാണ്ടി എന്‍.എച്ച്.ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.

Leave a Reply

Your email address will not be published.

Previous Story

ഗാലക്സി കോളേജ് യൂനിയൻ ഇലക്ഷൻ മാതൃകയായ്

Next Story

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെന്ന് ഡിവൈഎസ്‍പി പ്രമോദ്

Latest from Main News

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്

ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ്

രാമായണ പ്രശ്നോത്തരി ഭാഗം – 27

നാഗമാതാവ് ആര് ? സുരസാദേവി   ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ? ത്രികുടം   ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ