മുത്താമ്പി അടിപ്പാതയിൽ വൻ വെളളക്കെട്ട്

കൊയിലാണ്ടി മുത്താമ്പി അടിപ്പാതയിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത് ജീവന്‍ പണയം വെച്ച്.മുട്ടറ്റം വെളളത്തില്‍ നിറയെ അപകടകരമായ കുഴികളുമുണ്ട്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കുഴിയില്‍ വീണു അപകടത്തില്‍പ്പെടുന്നത്.
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിപ്പാതയിലൂടെയുളള യാത്ര ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ദുരിത പൂര്‍ണമായി. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കൊയിലാണ്ടി മണ്ഡലത്തിലെ സുപ്രധാന റോഡാണിത്. എന്നാല്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തി കാരണം നാട്ടുകാര്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കൃത്യമായ സമയത്ത് ഓവുചാല്‍ ് സംവിധാനങ്ങള്‍ ഒരുക്കാത്തത് കാരണം പാലത്തിന് താഴെയുള്ള വെള്ളക്കെട്ടില്‍ നിരവധി ആളുകളാണ് ദിവസേന അപകടത്തില്‍പ്പെടുന്നത്. വശങ്ങളില്‍ നിന്നും ഒലിച്ചുവരുന്ന വെള്ളക്കുത്തിന്റെ ഭാഗമായി പാലത്തിന് അടിയില്‍ പലയിടങ്ങളിലും മെറ്റലുകളും മണ്ണും കൂടിക്കിടന്ന് കുഴികള്‍ രൂപപ്പെടുകയും ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ കാഴ്ചയായാണ്. നിരവധി തവണ പ്രദേശവാസികളും രാഷ്ട്രീയ കക്ഷികളും പ്രതിഷേധം അറിയിച്ചിട്ടും സമരങ്ങള്‍ നടത്തിയിട്ടും കരാര്‍ ഏറ്റെടുത്ത വാഗാട് കമ്പനി കണ്ടില്ലെന്ന് നടിക്കുകയാണ്.

 

Leave a Reply

Your email address will not be published.

Previous Story

റോഡ് ചളിക്കുളമായി; വാഴ നട്ട് കുട്ടികളുടെ പ്രതിഷേധം ഐക്യദാഢ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ

Next Story

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Latest from Main News

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്