കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തെരുവുനായകളുടെ വിളയാട്ടം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും തെരുവ് നായകൾ കയ്യടക്കുന്നു. ഭീതിയോടെയാണ് യാത്രക്കാർ വണ്ടി കയറാൻ എത്തുന്നത്. പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ എല്ലാം നായകൾ കയറി ഇരിപ്പാണ്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ നായകൾ ഉണ്ട്. യാത്രക്കാർക്ക് നേരെ കുരച്ച് ചാടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് കൊയിലാണ്ടിയിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പോകാൻ എത്തിയ ഒരു യാത്രക്കാരനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. തെരുവുനായകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചിലർ ഭക്ഷണം നൽകുന്നതാണ് നായകൾ ഇങ്ങനെ പെരുകാൻ കാരണമായി പറയപ്പെടുന്നത്. തെരുവുനായ ശല്യത്തിന് പരിഹാരം തേടി കൊയിലാണ്ടി നഗരസഭാധികൃതർക്ക് റെയിൽവേ അധികാരികൾ പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. അതിരാവിലെ തീവണ്ടി കയറാൻ എത്തുന്നവർ ഭീതിയോടെയാണ് സ്റ്റേഷൻ പരിസരത്തേക്ക് എത്തുന്നത്. മഴക്കാലം തുടങ്ങിയത് മുതൽ ഒട്ടേറെ തെരുവ് നായകൾ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് നിൽക്കുന്നുണ്ട്. തെരുവുനായ ശല്യത്തിനെതിരെ
അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി

Next Story

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി

Latest from Local News

കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം

പേരാമ്പ്ര : കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ്

അമിതവേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്

കൃഷ്ണ ലീലകൾ നിറഞ്ഞ് നാടും നഗരവും

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ആഘോഷിച്ചു. കൃഷ്ണ ഭക്തിയിൽ നാടും നഗരവും ലയിച്ചു. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ