നൂറ്റാണ്ടുകളുടെ മഹിമയില്‍ കീഴരിയൂര്‍ കുറുവച്ചാല്‍ കളരി സംഘം

കീഴരിയൂര്‍: അങ്കത്താരിക്ക് പ്രാധാന്യം നല്‍കിയുളള കളരി പരിശീലനമാണ് കീഴരിയൂര്‍ കുറുവച്ചാലില്‍ കളരി സംഘത്തെ പ്രശസ്തമാക്കുന്നത്. കര്‍ക്കിടകമാസമായതോടെ വര്‍ഷ കാല ചികിത്സയ്ക്കും, ഉഴിച്ചിലിനുമായി ധാരാളം പേര്‍ ഇവിടെയെത്തുന്നു. എഴുന്നൂലേറെ വര്‍ഷം പഴക്കമുള്ള കളരി പാരമ്പര്യമാണ് കുറുവച്ചാലിന് ഉളളതെന്ന് ഇപ്പോഴത്തെ ഗുരുക്കളായ ദിനേശ് പ്രസാദ് പറഞ്ഞു. കടത്തനാടന്‍ സമ്പ്രദായമാണെങ്കിലും തികച്ചും വ്യത്യസ്തമായ പയറ്റു മുറയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. സാമൂതിരി രാജാവിന്റെ കീഴിലുള്ള നാടുവാഴികളുടെ ഗുരുക്കന്‍മാരാണ് കുറുവച്ചാല്‍ കളരിയിലെ പൂര്‍വികര്‍. വലിയ കോരുക്കുട്ടിപ്പണിക്കരാണ് കുറുവച്ചാലില്‍ കളരിയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചത്. ഇദ്ദേഹത്തിന് സാമൂതിരിയില്‍ നിന്ന് വീരശൃംഖല പട്ടം ലഭിച്ചിരുന്നു.

പൂർവ്വികമായി ജ്യോതിഷപണ്ഡിതർ കൂടിയാണ് ഇവർ. കേരളത്തിലെ എണ്ണം പറഞ്ഞ താംബൂല പ്രശ്നം, സ്വർണ്ണപ്രശ്നം തുടങ്ങിയ ജ്യോതിഷ പ്രവർത്തിയിൽ ഏർപ്പെട്ട പലരും കുറുവച്ചാൽ ഭാസ്കര പണിക്കരാൽ ഹരിശ്രീ കുറിക്കപ്പെട്ടവരാണ്.ഇന്ന് കുടുംബത്തിന്‍റെ പാരമ്പര്യം നിലനിർത്തുന്നത്  ദിനേശ് പ്രസാദും മകൻ മനുപ്രസാദുമാണ്.

ഒരു പറമ്പില്‍ തണെ രണ്ട് കളരി എന്ന അപൂര്‍വത കുറുവച്ചാല്‍ കളരിക്കുണ്ട്. വടക്കന്‍പാട്ടിലെ വീരപുരുഷന്‍ തച്ചോളി ഒതേനന്‍ കുറുവച്ചാലില്‍ കളരിയിലെത്തി നമസ്‌ക്കരിച്ച് പോയതായി പറയപ്പെടുന്നു. കേരളാ ഗാന്ധി കെ.കേളപ്പന്‍ കുറുവച്ചാലില്‍ കളരി സംഘത്തിലെ ശിഷ്യനായിരുന്നു. കുറുവച്ചാലില്‍ ഓമനപ്പണിക്കര്‍, കുഞ്ഞിക്കോരുപ്പണിക്കര്‍,കോരുക്കുട്ടിപ്പണിക്കര്‍,ഭാസ്ക്കരപ്പണിക്കര്‍ എന്നിവരാണ് കുറുച്ചാലില്‍ കളരി സംഘത്തിന്റെ പേര് ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന് മുന്നില്‍ ഓമനപ്പണിക്കര്‍ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരെയ്ക്ക് കളരി മര്‍മ്മ ചികിത്സനടത്തിയും, കളരിപ്പയറ്റ് അവതരിപ്പിച്ചും ഭാസ്‌കര പണിക്കരും ആദരവ് നേടി. എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ക്കടക ചികിത്സ ഇവിടെയുണ്ട്. കൈ കൊണ്ടുള്ള ഉഴിച്ചിലും ചവുട്ടി ഉഴിച്ചിലും ഉണ്ട്. സ്തീകൾക്കും പുരുഷൻമാർക്കും പ്രത്യേക സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
944789 2347,7034687925

 

Leave a Reply

Your email address will not be published.

Previous Story

ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിർദേശം

Next Story

കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക്‌ ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ

Latest from Local News

ക്രിസ്മസ്, പുതുവത്സര ആഘോഷം: മാനാഞ്ചിറ ലൈറ്റ് ഷോ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന

കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന

കോഴിക്കോട് മൂന്നാലിങ്കലിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തി

കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.

കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു

കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി (78) പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു. ഭർത്താവ്: അനന്തനാരായണൻ . മകൾ: വിജയലക്ഷ്മി അന്ത്യകർമ്മങ്ങൾ കൽപ്പാത്തിയിലെ

ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്