സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മേളനങ്ങളില്‍ വിഷയമാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോല്‍വിയെ തുടര്‍ന്നുളള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ തുടക്കമാകും. അടുത്തിടെ ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തയ്യാറാക്കും.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. ഓരോ ജില്ലയിലും ആയിരത്തോളം ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ഏരിയാ നേതാക്കളാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നവംബര്‍ മാസത്തില്‍ ലോക്കല്‍ സമ്മേളനങ്ങളും, ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളുമായിരിക്കും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങളിലേക്കും ഫെബ്രുവരി മാസത്തില്‍ സംസ്ഥാന സമ്മേളനത്തിലേക്കും കടക്കും. 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ തവണ കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് നടന്നത്. ഇത്തവണ എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ തവണ 2022 മാര്‍ച്ചില്‍ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം നടന്നത്. പ്രത്യയശാസ്ത്ര തര്‍ക്കങ്ങളോ നേതൃതലത്തിലെ വിഭാഗീയതകളുടെയോ അലട്ടലില്ലാതെയാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനം നടന്നത്. 2005-ലെ മലപ്പുറം സമ്മേളനം തൊട്ട് 2015 -ലെ ആലപ്പുഴ സമ്മേളനം വരെ പാര്‍ട്ടി നേരിട്ട കടുത്ത വിഭാഗീയത കൊച്ചിയില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തില്‍ ദൃശ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്ത എല്ലാ ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും ഭരണ പരാജയവും, നേതാക്കളുടെ ധാര്‍ഷ്ഠ്യവും ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതൊക്കെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ഉയരുമെന്നത് തീര്‍ച്ചയാണ്.
കനത്ത തോല്‍വിയില്‍ നിന്ന് തിരിച്ചു വരവ് സി.പി.എം പ്രവര്‍ത്തകരും അണികളും നേതാക്കളും ഒരു പോലെ ആഗ്രഹിക്കുന്നുണ്ട്. അടുത്ത നവംബര്‍-ഡിസംബര്‍ മാസത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കും. അതിനും പാര്‍ട്ടിയെയും മുന്നണിയെയും സജ്ജമാക്കണം. തൊട്ടടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുമാണ്. ബംഗാളും ത്രിപുരയും കേരളത്തിലും ആവര്‍ത്തിക്കുമോയെന്ന ആശങ്ക എല്ലാ പാര്‍ട്ടി അണികളിലുമുണ്ട്. പരാജയം മറികടക്കാന്‍ മേജര്‍ ഓപ്പറേഷന് തന്നെ പാര്‍ട്ടി സജ്ജമാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. രണ്ടും മൂന്ന് വര്‍ഷം ഏരിയാ ജില്ലാ സെക്രട്ടറിമാരായി തുടരുന്ന വരെ മാറ്റും. പകരം പുതുമുഖങ്ങളെ കൊണ്ടുവരും. നിലവിലെ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ തന്നെ തുടരാനാണ് സാധ്യത.

 

Leave a Reply

Your email address will not be published.

Previous Story

റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടി മുന്നാസിൽ നടക്കും

Next Story

മലപ്പുറം മദ്യവിരുദ്ധ സമരം സർക്കാർ അവഗണിക്കരുത്

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ