18 മണിക്കൂര്‍ കൊണ്ട് മലയാളിയായ എട്ടാം ക്ലാസുകാരിയും പിതാവും ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി

18 മണിക്കൂര്‍ കൊണ്ട് മലയാളിയായ എട്ടാം ക്ലാസുകാരിയും പിതാവും ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി.  തിരിച്ചിറങ്ങിയപ്പോള്‍ കൊടും തണുപ്പിലും അടിവാരത്തെ തടാകത്തിലും നീന്തിയും 13 കാരി റെക്കോര്‍ഡ് നേടി. ചേര്‍ത്തല സെന്റ് മേരീസ് ഹൈസ്‌കൂളിലെ 8-ാംക്ലാസ് വിദ്യാര്‍ഥിനിയും, ഷൈന്‍ വര്‍ഗീസ് – പ്രീതി ദമ്പതികളുടെ മകളുമായ അന്നാ മേരിയും പിതാവ് ഷൈനും ഒന്നിച്ചാണ് ഹിമാലയ പര്‍വത നിരകളിലെ 15,478 അടി ഉയരം കീഴടക്കിയത്. ചെറുപ്പം മുതല്‍ സാഹസിക യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ സ്‌കൂള്‍ അവധിക്കാലം വെറുതെ കളഞ്ഞില്ല.

മൂന്നാറില്‍ പോയപ്പോള്‍ നടത്തിയ സാഹസിക യാത്രയാണ് പര്‍വ്വത നിര കീഴടക്കാന്‍ ഈ അച്ഛനും മകള്‍ക്കും പ്രേരകമായത്. എറണാകുളത്തെ സ്വകാര്യ ടൂര്‍ പാക്കേജിലാണ് അന്നയും, ഷൈനും ഒന്നിച്ച് ജൂണ്‍ 20ന് യാത്ര തുടങ്ങിയത്. ഇതിനായി ഒരു മാസത്തെ സാഹസിക യാത്രാ പരിശീലനവും ഇവര്‍ നേടിയിരുന്നു. ആറു ദിവസം കൊണ്ട് പിര്‍പാഞ്ചല്‍ മല നിരയിലെ ഫ്രഡ്ഷിപ്പ് പീക്കില്‍ എത്തി. സംഘത്തില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ അന്നാ മേരിയും, ഹരിയാന സ്വദേശി ആരാധ്യയും വിദ്യാര്‍ത്ഥികളായിരുന്നു. മണാലി വഴിയുള്ള യാത്രയില്‍ ആറാം ദിവസം മൈനസ് 70, 80 ഡിഗ്രി വരെയുള്ള ഐസിലുടെയായിരുന്നു നടത്തം.

കൊടുമുടിയില്‍ ഇരുകൈകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോള്‍ മനസിലും രക്തത്തിലും തണുപ്പകന്നുവെന്നാണ് 13കാരിയുടെ പ്രതികരണം. അന്നാമേരി അമേരിക്കയില്‍ കൊടുംതണുപ്പുള്ള ഒരു രാത്രിയിലായിരുന്നു ജനിച്ചതെന്ന് ഷൈന്‍ പറഞ്ഞു. അതുകൊണ്ടാവാം തണുപ്പിനോട് പ്രിയമെന്നാണ് രക്ഷിതാക്കള്‍ പ്രതികരിക്കുന്നത്. പ്രസവവേദനയില്‍ ആശുപത്രിയില്‍ കൊണ്ടു പോയത് വലിയ രീതിയില്‍ മഞ്ഞ് പെയ്യുന്ന രാത്രിയിലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

ജനനശേഷം നാല് മാസമാണ് ഇവര്‍ അമേരിക്കയില്‍ താമസിച്ചത്. പിന്നീട് നാട്ടിലെത്തി സ്‌കൂളില്‍ ചേര്‍ന്നതോടെ സ്‌പോര്‍ട്‌സിലും താരമായി. സ്വിമ്മിങ്, തൈക്കോണ്ടോ, ഫുഡ്‌ബോള്‍, ജിംനാസ്റ്റിംഗ്, ടേബിള്‍ ടെന്നീസ്, റൈഫിള്‍ഷൂട്ടിംഗ് തുടങ്ങിയതിലും റെക്കാഡ് വിജയം നേടി. എറണാകുളം രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം നേടിയത്. കിളിമഞ്ചാരോ കൊടുമുടി കീഴടക്കണമെന്നാണ് ആഗ്രഹെമെന്നും പൈലറ്റ് ആകണമെന്നാണ് ലക്ഷ്യമെന്നുമാണ് 13കാരി അന്നാ മേരി പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ 16 മുതൽ 23 വരെ

Next Story

ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു

Latest from Main News

സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 77 പുരുഷന്മാരും 95 സ്ത്രീകളുമുള്‍പ്പടെ 172 തീര്‍ഥാടകരുമായി എയര്‍

അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണം: ഷാഫി പറമ്പിൽ എം പി

അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി.  റെയിൽവേ

ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും മാറ്റിവച്ചു

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന