ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ്; കേന്ദ്രസർക്കാർ വ്യക്തത വരുത്തി

പാചകവാതക സിലിണ്ടര്‍ യഥാര്‍ത്ഥ ഉടമയുടെ കൈയിലാണോ എന്നത് ഉറപ്പുവരുത്താന്‍ ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നടത്തണം എന്ന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തി. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ഇ-കെവൈസി നടപടികള്‍ എല്‍പിജി സ്ഥിരം ഉപയോക്താക്കള്‍ക്ക് വരുത്തിയ തടസങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അയച്ച കത്തിന് മറുപടിയായി എക്സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

ആധാറുമായി പാചകവാതകത്തെ ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരോ പാചകവാതക കമ്പനികളോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചു. മാത്രമല്ല ഇതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലും ഉപയോഗിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഇ-കെവൈസി നടപടി കഴിഞ്ഞ എട്ട് മാസത്തോളമായി നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇ-കെവൈസി നടപടികള്‍ ഉപഭോക്താവ് സൗകര്യമനുസരിച്ച് വിതരണക്കാരന്റെ ഓഫീസ് സന്ദര്‍ശിച്ച് രേഖപ്പെടുത്തുകയോ ഒഎംസി ആപ്പ് ഉപയോഗിച്ച് ചെയ്യുകയോ ആകാം. ഒരു ആപ്പ് ഉപയോഗിച്ച് ഗ്യാസ് വിതരണ സമയത്ത് വിതരണക്കാരന്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ പരിശോധിക്കും. ശേഷം നടപടി കഴിയുമ്പോള്‍ ഒരു ഒടിപി നമ്പര്‍ ഉപയോക്താവിന് മൊബൈലില്‍ ലഭിക്കും.

അവസാന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും വലിയതോതിലാണ് ആളുകള്‍ ഏജന്‍സികളിലേയ്ക്ക് എത്തുന്നത്. മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഗ്യാസ് ലഭിക്കില്ലെന്ന് വാര്‍ത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലച്ചു. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാല്‍ ഇവര്‍ നേരിട്ട് ഏജന്‍സി ഓഫിസുകളില്‍ എത്തണം. ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ പുതുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്വദേശിയെ കുവൈത്തിലെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

Next Story

സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ