ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

അരിക്കുളം: കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകർക്കുകയും ചെയ്ത അക്രമകാരികളെ പിടി കൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് പുറത്ത് നിന്നെത്തിയ ക്വട്ടേഷൻ സംഘം വീട്ടിലെത്തി കുഞ്ഞമ്മദിൻ്റെ വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകൾ അടിച്ചുതകർത്തത്. നാലിൽ കൂടുതൽ ആളുകൾ അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. കുഞ്ഞമ്മദ് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ . സങ്കീർണമായ ശസ്ത്രക്രിയയിലുടെ മാത്രമേ കാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു.സി. പ്രഭാകരൻ, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, എടവന രാധാകൃഷ്ണൻ, എം. കുഞ്ഞായൻ കുട്ടി, കെ.രവി , ബ്ളോക്ക് പഞ്ചായത്തംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ഇന്ദിര,എം. പ്രകാശൻ, നിജീഷ്, കെ.എം. അമ്മത് എന്നിവർ സംസാരിച്ചു. ആക് ഷൻ കമ്മറ്റി ഭാരവാഹികൾ: ചെയർമാൻ എ .എം. സുഗതൻ, കൺവീനർ എം. കുഞ്ഞായൻ കുട്ടി.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കൊയിലാണ്ടി തീരപാത പുനർനിർമ്മിക്കാൻ അടിയന്തര എസ്റ്റിമേറ്റ് തയ്യാറാക്കും

Next Story

നന്തിയിൽ തടി കയറ്റിയ ലോറി മറിഞ്ഞ് അപകടം

Latest from Local News

കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി

കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് അഡ്വ. കെ. പ്രവീണ്‍കുമാര്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM