എറണാകുളം-കണ്ണൂര്‍,മംഗളൂര്-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം,ഷാഫി പറമ്പില്‍ എം.പി ഇടപെടണമെന്ന് യാത്രക്കാർ

കൊയിലാണ്ടി: കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സിനും,മംഗളൂര് -കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു. ദീര്‍ഘകാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണിത്.
കൊയിലാണ്ടി സ്‌റ്റേഷനില്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ നിര്‍ത്താതെ പോകുന്നത് യാത്രക്കാര്‍ക്ക് വലിയ തോതിലുളള പ്രയാസമാണ് ഉണ്ടാക്കുന്നത്.
കോഴിക്കോടിനും വടകരയ്ക്കും ഇടയിലുളള പ്രധാന സ്റ്റേഷനാണ് കൊയിലാണ്ടി. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കൊയിലാണ്ടി താലൂക്കിന്റെ ആസ്ഥാനമാണിത്. ഇവിടെ ഇന്‍ര്‍സിറ്റിക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് കോഴിക്കോടും വടകരയിലും ഈ വണ്ടികള്‍ നിര്‍ത്തുന്നുണ്ടെന്ന കാരണം പറഞ്ഞാണ്.
കൊയിലാണ്ടിയില്‍ നിന്ന് വടകരയിലേക്കും കോഴിക്കോട്ടേക്കും 25 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്.

ഇവിടെ ഇന്‍ര്‍സിറ്റി നിര്‍ത്താത്തത് കാരണം ഒന്നുകില്‍ കോഴിക്കോടോ,അല്ലെങ്കില്‍ വടകരയിലോ യാത്രക്കാര്‍ ഇറങ്ങണം. എന്നിട്ട് ബസ്സ് മാര്‍ഗ്ഗം കൊയിലാണ്ടിക്ക് എത്തണം. ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് ഒരു മണിക്കുളള മംഗലാപുരം കോയമ്പത്തൂര്‍ പാസഞ്ചര്‍ വണ്ടി കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ പിന്നീട് 4.40നുളള മംഗലാപുരം -ചെന്നൈ മെയില്‍ മാത്രമാണ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത്. ഇതിനിടയിലുളള നാലഞ്ചു മണിക്കൂര്‍ നേരം കൊയിലാണ്ടിയില്‍ ഒരു വണ്ടിയും നിര്‍ത്തുന്നില്ല.

ഇതിനിടയിലാണ് മംഗലാപുരം -കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും,കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും കൊയിലാണ്ടിയെ പരിഗണിക്കാതെ കടന്നു പോകുന്നത്. തിരുവനന്തപുരം-ലോകമാന്യ തിലക്(മുംബൈ)നേത്രാവതി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ കെ.മുരളീധരന്‍ എം.പിയായിരിക്കെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടുരുന്നു.


ഇന്റസിറ്റി എക്‌സ്പ്രസ്സുകളും നേത്രാവതി എക്‌സ്പ്രസ്സും കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ തന്നെ ധാരാളം യാത്രക്കാര്‍ ഈ സ്റ്റേഷനില്‍ വണ്ടി കയറാനെത്തും. സ്റ്റേഷന്റെ വരുമാനം കൂടുകയും ഗ്രേഡ് ഉയരുകയും ചെയ്യും. അതോടെ സ്‌റ്റേഷന്റെ വികസനവും വേഗത്തിലാവും. വരുമാനവും ഗ്രേഡും കൂടിയാല്‍ മറ്റ് വണ്ടികള്‍ നിര്‍ത്തുന്ന കാര്യവും റെയില്‍വേ പരിഗണിക്കും.

നേത്രാവതി,വെസ്റ്റ്‌കോസ്റ്റ്,ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നീ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക,അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും വികസിപ്പിക്കുക,മുഴുവന്‍ സമയ റി.ര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക,പന്തലായനി എച്ച്.എസ്.എസ്സിന് സമീപം ഫൂട്ട് ഓവര്‍ ബ്രിഡജ് അനുവദിക്കുക തുടങ്ങിയവയാണ് പ്രദാന ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published.

Previous Story

റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ രാപ്പകൽ സമരത്തിൻ്റെ വിളംബര ജാഥ എ.കെ.ആർ.ആർ.ഡി.എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ

Next Story

കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ.അനുരാജ് സന്ദര്‍ശിച്ചു

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ