നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം സംഘടിപ്പിച്ചു

/

മേപ്പയൂർ: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനു ബന്ധിച്ച്‌ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് തല ഉദ്ഘാടനം സംഘടിപ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ് സി സ്വാഗതം അർപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു.

എഴുത്തുകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. സലഫിയ്യ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രൊഫ.സി കെ ഹസ്സൻ ,പിടിഎ പ്രസിഡണ്ട് അഷ്റഫ് പി ഇരിങ്ങത്ത് ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ വിജയൻ, ഫിസിക്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഡോ.സതീഷ് ആർ കെ, നോഡൽ ഓഫീസർ സുഭാഷ് കെ, കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി ത്രേസ്യ വി എം, എഫ് ഐ യു ജി പി കോഡിനേറ്റർ രഗിഷ, മുൻ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ജൈസൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുനീർ കെ പരിപാടിക്ക് നന്ദി പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെ കലാ പരിപാടിയും നടന്നു. ഒന്നാം വർഷ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി.

Next Story

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ ) ജോസഫ് ലൂയിസ് അന്തരിച്ചു

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി