ജൂലൈ ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു.

ജൂലൈ ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു. വി.ഐ.പി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ദർശന നിയന്ത്രണം പിൻവലിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഇനി പൊതു അവധി ദിവസങ്ങളിൽ മാത്രമായിരിക്കും വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കുക. തിരക്ക് കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങളിൽ ഭക്തർക്ക് കൂടുതൽ ദർശന സൗകര്യത്തിനായി ക്ഷേത്രനട ഉച്ചയ്ക്ക് 3:30ന് തുറക്കാനും തീരുമാനമായിട്ടുണ്ട്.

നിലവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവർത്തി ദിവസങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത തിരക്കായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് ദേവസ്വം ബോർഡ് ജൂലൈ ഒന്നു മുതൽ ഉദയാസ്തമന പൂജാ ദിവസങ്ങളിൽ വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.
 

Leave a Reply

Your email address will not be published.

Previous Story

കാവുംവട്ടം ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എസ്എസ്എൽസി,പ്ലസ്ടു,എൽഎസ്എസ്,യുഎസ്എസ് വിജയികളെ അനുമോദിച്ചു

Next Story

അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ