ബാലുശ്ശേരിയിൽ എ സി ഷൺമുഖദാസ് സ്മാരക ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മുൻമന്ത്രിയും മുപ്പതിലേറെ വർഷം ബാലുശ്ശേരി എംഎൽഎയും ആയിരുന്ന എ സി ഷൺമുഖദാസിന്റെ സ്മരണാർത്ഥം ബാലുശ്ശേരിയിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.

മുൻ എംഎൽഎ പുരുഷൻ കടലുണ്ടി യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയും ഉപയോഗിച്ചാണ് രണ്ട് ബാഡ്മിന്റൺ കോർട്ടോട് കൂടിയ ഇൻഡോർ സ്റ്റേഡിയം പണിതത്. ടി എൻ സീമ എംപി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കവാടവും നിർമ്മിച്ചു.

കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അസൈനാർ എമ്മച്ചംകണ്ടി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനിത വി കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ഡി ബി, ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എം, പി പി രവീന്ദ്രനാഥ്, വി സി വിജയൻ, അസീസ് ടി എം, ശിവൻ പൊന്നാറമ്പത്ത്, മുസ്തഫ ദാരുകല, സുജ ബാലുശ്ശേരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വടകര-കൊയിലാണ്ടി ദേശീയ പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നോഡൽ ഓഫീസറെ നിയമിച്ചു

Next Story

ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Latest from Main News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്