സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിത്തുടങ്ങി

അമ്പതാം വാർഷികത്തോടനുബന്ധിച്ച് പഞ്ചസാര ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും എത്തിച്ചു തുടങ്ങി. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വലിയ വിലക്കുറവും നൽകുന്നുണ്ട്. ധനവകുപ്പ് കൂടുതൽ പണം കൂടി അനുവദിച്ചാൽ പ്രതിസന്ധി പൂർണമായി നീങ്ങും. ഇതോടെ സപ്ലൈകോയിൽ കാലിയായിരുന്ന റാക്കുകൾ എല്ലാം നിറഞ്ഞുതുടങ്ങി. പയറും ഉഴുന്നും മുളകും വെളിച്ചെണ്ണയും തുടങ്ങി ഒട്ടുമിക്ക സാധനങ്ങൾ എല്ലാം ഔട്ട്ലെറ്റുകളിലേക്ക് എത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധിയിൽ നിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് സപ്ലൈകോ. പഞ്ചസാര കൂടി എത്തിയാൽ പൂർണ്ണമായും സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ നിന്ന് വാങ്ങാനാവും.

വടക്കൻ കേരളത്തിലെ ചില ഔട്ട്ലെറ്റുകളിൽ പഞ്ചസാര എത്തിത്തുടങ്ങി. പരിപ്പിന്‍റെ ലഭ്യതയിലും ചെറിയ ക്ഷാമം നേരിടുന്നുണ്ട്. ഒരാഴ്ചക്കകം എല്ലാ ഔട്ട്ലെറ്റുകളിലും 13 ഇന സാധനങ്ങളും ഉറപ്പാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്‍റെ നീക്കം. സപ്ലൈകോയുടെ സ്വന്തം ഉൽപ്പന്നമായ ശബരി അടക്കമുള്ള എഫ്എംസിജി സാധനങ്ങൾക്ക് വലിയ ഓഫറും നൽകുന്നുണ്ട്.

     

Leave a Reply

Your email address will not be published.

Previous Story

ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം

Next Story

കൊരയങ്ങാട് പുതിയതെരു മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

Latest from Main News

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന്

പിഎം ശ്രീ പദ്ധതി, കേരളത്തിന് എസ്എസ്കെ ഫണ്ടിൻ്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭിച്ചു

സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്.

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NUST) യുടെ ചാൻസലറായി തിരഞ്ഞെടുത്തു

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി