മഴക്കാല പൂര്‍വ്വ ശുചീകരണം, നഗരസഭ ജനങ്ങളെ വെല്ലുവിളിക്കുന്നു; കോണ്‍ഗ്രസ്

കൊയിലാണ്ടി: ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാകേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മഴ തുടങ്ങി ഒരു മാസം കഴിഞ്ഞ ശേഷം ടെണ്ടര്‍ വിളിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊയിലാണ്ട് സൗത്ത്-നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പറഞ്ഞു.

ജൂലൈ 21ാം തിയ്യതി ദേശാഭിമാനി പത്രത്തിലാണ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായുള്ള ടെണ്ടര്‍ പ്രസിദ്ധീകരിച്ചത്. പ്രവര്‍ത്തി നടത്താതെ അഴിമതി നടത്തുവാനുള്ള നഗരസഭയുടെ പതിവ് പരിശ്രമമാണ് മഴ പകുതി പിന്നിട്ട ശേഷമുള്ള ഈ ടെണ്ടര്‍. എന്ന് മാത്രമല്ല മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തേണ്ട സമയത്ത് അത് നടത്തിയിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുക കൂടി ചെയ്യുകയാണ് ഈ നടപടിയിലൂടെ നഗരസഭ ചെയ്തിരിക്കുന്നത്.

ഓടകളിലെ മാലിന്യങ്ങള്‍ നീക്കാത്തത് മൂലം നഗരമാകെ ചെളിക്കെട്ട് നിറഞ്ഞിരിക്കുകയാണ്. കൊതുക്, ഈച്ച, എലി എന്നിവയുടെ ശല്യവും ഇവ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്യാന്‍ കാരണമായത് നഗരസഭയുടെ അനാസ്ഥയും അലംഭാവവുമാണ്. യാതൊരു കാരണവശാലും ഈ ജനവിരുദ്ധ നടപടി അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും കോണ്‍ഗ്രസ്സ് സൗത്ത്-നോര്‍ത്ത് മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍‍ർജിതമാക്കി തണ്ടർബോൾട്ടും പൊലീസും

Next Story

കൊല്ലം നെല്പാടി റോഡ് നവീകരണ പ്രവർത്തി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി