തിരുവാതിര ഞാറ്റുവേല നിറഞ്ഞുപെയ്യട്ടെ മലയാളമണ്ണില്‍ പൊന്ന് വിളയട്ടെ

കാർഷിക കേരളത്തിൻ്റെ പ്രിയപ്പെട്ട അതിഥിയായ തിരുവാതിര ഞാറ്റുവേല പിറന്നു. ജൂണ്‍ 22ന് അർധരാത്രി 12.07ന്. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളക് കൊടികളില്‍ പരാഗണം നടക്കുന്ന കാലം. അതുകൊണ്ടാണ് പണ്ട് നമ്മുടെ സാമൂതിരി, കുരുമുളക് കൊണ്ടുപോയ പറങ്കിയോട്, കുരുമുളക് കൊടികളല്ലേ കൊണ്ടുപോകാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കട്ടെടുക്കാനാവില്ലല്ലോ എന്ന് പറഞ്ഞത്. തിരുവാതിരയുടെ സവിശേഷതകള്‍ പഴയ ആളുകള്‍ക്കൊക്കെ അറിയാം.

ഞാറ്റുവേലയും പക്കവും തിഥിയും നാളുമൊക്കെ നോക്കി കൃഷിയിറക്കിയിരുന്നവര്‍ക്കൊക്കെ അത് അറിയാം. വിരല്‍ ഒടിച്ച് കുത്തിയാല്‍ പോലും മുളച്ചുവരുമെന്നാണ് അവർ തിരുവാതിര ഞാറ്റുവേലയെപ്പറ്റി പറയുക പതിവ്. നമ്മളെല്ലാം കൃഷിയിലേക്ക് ഇറങ്ങണ്ടേ സമയമാണല്ലോ ഇത്. തിരുമുറിയാ പെയ്യുന്ന തിരുവാതിരയിൽ നിറയട്ടെ, പൊലിയട്ടെ നാടും നഗരവും. നൂറുമഴയും നൂറുവെയിലുമായി മലയാളത്തിന്റെ പ്രിയപ്പെട്ട തിരുവാതിര ഞാറ്റുവേല തിമിര്‍ത്തുപെയ്യപ്പെട്ടെ. സമൃദ്ധമാകട്ടെ മണ്ണും മനസ്സും.

 

Leave a Reply

Your email address will not be published.

Previous Story

കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത

Next Story

കീഴ്പ്പയ്യൂർ നരിക്കുനി കുരുക്കിലാട്ട് കാർത്തിയായനി അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ