തിരുവാതിര ഞാറ്റുവേല നിറഞ്ഞുപെയ്യട്ടെ മലയാളമണ്ണില്‍ പൊന്ന് വിളയട്ടെ

കാർഷിക കേരളത്തിൻ്റെ പ്രിയപ്പെട്ട അതിഥിയായ തിരുവാതിര ഞാറ്റുവേല പിറന്നു. ജൂണ്‍ 22ന് അർധരാത്രി 12.07ന്. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളക് കൊടികളില്‍ പരാഗണം നടക്കുന്ന കാലം. അതുകൊണ്ടാണ് പണ്ട് നമ്മുടെ സാമൂതിരി, കുരുമുളക് കൊണ്ടുപോയ പറങ്കിയോട്, കുരുമുളക് കൊടികളല്ലേ കൊണ്ടുപോകാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കട്ടെടുക്കാനാവില്ലല്ലോ എന്ന് പറഞ്ഞത്. തിരുവാതിരയുടെ സവിശേഷതകള്‍ പഴയ ആളുകള്‍ക്കൊക്കെ അറിയാം.

ഞാറ്റുവേലയും പക്കവും തിഥിയും നാളുമൊക്കെ നോക്കി കൃഷിയിറക്കിയിരുന്നവര്‍ക്കൊക്കെ അത് അറിയാം. വിരല്‍ ഒടിച്ച് കുത്തിയാല്‍ പോലും മുളച്ചുവരുമെന്നാണ് അവർ തിരുവാതിര ഞാറ്റുവേലയെപ്പറ്റി പറയുക പതിവ്. നമ്മളെല്ലാം കൃഷിയിലേക്ക് ഇറങ്ങണ്ടേ സമയമാണല്ലോ ഇത്. തിരുമുറിയാ പെയ്യുന്ന തിരുവാതിരയിൽ നിറയട്ടെ, പൊലിയട്ടെ നാടും നഗരവും. നൂറുമഴയും നൂറുവെയിലുമായി മലയാളത്തിന്റെ പ്രിയപ്പെട്ട തിരുവാതിര ഞാറ്റുവേല തിമിര്‍ത്തുപെയ്യപ്പെട്ടെ. സമൃദ്ധമാകട്ടെ മണ്ണും മനസ്സും.

 

Leave a Reply

Your email address will not be published.

Previous Story

കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത

Next Story

കീഴ്പ്പയ്യൂർ നരിക്കുനി കുരുക്കിലാട്ട് കാർത്തിയായനി അമ്മ അന്തരിച്ചു

Latest from Local News

മൂടാടി പെരുതയിൽ തോട് പുതാക്കി പണിത് നീരൊഴുക്ക് സുഗമമാക്കി

മൂടാടി പെരുതയിൽ തോട് പുതാക്കി പണിത് നീരൊഴുക്ക് സുഗമമാക്കി – മൂടാടി ഗ്രാമപഞ്ചായത്തിലെ 16-13- 14 വാർസുകളിലൂടെ കടന്ന് പോകുന്ന പെരുതയിൽ

ശക്തമായ മഴ; മഴവെള്ളം വിലങ്ങാട് ടൗണിലെ പാലത്തില്‍ വന്നുനിറയുന്നത് പാലത്തിന് ഭീഷണി

വിലങ്ങാട് മേഖലയില്‍ ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച മുതല്‍ മേഖലയില്‍ മഴ പെയ്യുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന അവസ്ഥയിലാണ്.

കുട്ടികൾ ക്കുള്ള സാംസ്കാരിക ശില്പശാല ‘വർണ്ണക്കൂടാരം’ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പദ്മിനി നെടൂളി ഉദ്ഘാടനം ചെയ്തു

മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്കുള്ള സാംസ്കാരിക ശില്പശാല ‘വർണ്ണക്കൂടാരം’ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പദ്മിനി നെടൂളി ഉദ്ഘാടനം