തിരുവാതിര ഞാറ്റുവേല നിറഞ്ഞുപെയ്യട്ടെ മലയാളമണ്ണില്‍ പൊന്ന് വിളയട്ടെ

കാർഷിക കേരളത്തിൻ്റെ പ്രിയപ്പെട്ട അതിഥിയായ തിരുവാതിര ഞാറ്റുവേല പിറന്നു. ജൂണ്‍ 22ന് അർധരാത്രി 12.07ന്. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളക് കൊടികളില്‍ പരാഗണം നടക്കുന്ന കാലം. അതുകൊണ്ടാണ് പണ്ട് നമ്മുടെ സാമൂതിരി, കുരുമുളക് കൊണ്ടുപോയ പറങ്കിയോട്, കുരുമുളക് കൊടികളല്ലേ കൊണ്ടുപോകാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കട്ടെടുക്കാനാവില്ലല്ലോ എന്ന് പറഞ്ഞത്. തിരുവാതിരയുടെ സവിശേഷതകള്‍ പഴയ ആളുകള്‍ക്കൊക്കെ അറിയാം.

ഞാറ്റുവേലയും പക്കവും തിഥിയും നാളുമൊക്കെ നോക്കി കൃഷിയിറക്കിയിരുന്നവര്‍ക്കൊക്കെ അത് അറിയാം. വിരല്‍ ഒടിച്ച് കുത്തിയാല്‍ പോലും മുളച്ചുവരുമെന്നാണ് അവർ തിരുവാതിര ഞാറ്റുവേലയെപ്പറ്റി പറയുക പതിവ്. നമ്മളെല്ലാം കൃഷിയിലേക്ക് ഇറങ്ങണ്ടേ സമയമാണല്ലോ ഇത്. തിരുമുറിയാ പെയ്യുന്ന തിരുവാതിരയിൽ നിറയട്ടെ, പൊലിയട്ടെ നാടും നഗരവും. നൂറുമഴയും നൂറുവെയിലുമായി മലയാളത്തിന്റെ പ്രിയപ്പെട്ട തിരുവാതിര ഞാറ്റുവേല തിമിര്‍ത്തുപെയ്യപ്പെട്ടെ. സമൃദ്ധമാകട്ടെ മണ്ണും മനസ്സും.

 

Leave a Reply

Your email address will not be published.

Previous Story

കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത

Next Story

കീഴ്പ്പയ്യൂർ നരിക്കുനി കുരുക്കിലാട്ട് കാർത്തിയായനി അമ്മ അന്തരിച്ചു

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി