രാപാർക്കാൻ കോടിശ്വരൻമാർ യു.എ.ഇയിലേക്ക്

അബുദാബി : ഇന്ത്യയിൽനിന്നുൾപ്പെടെ 6700 കോടീശ്വരൻമാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറ്റുമെന്ന് പഠനം. ഹെൻലി ആൻഡ് പാർട്ട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന ആസ്‌തിയുള്ള വ്യക്തികളെ ആകർഷിക്കുന്നകാര്യത്തിൽ മറ്റെല്ലാരാജ്യങ്ങളെയും പിറകിലാക്കി യു.എ.ഇ. ഈവർഷവും ഒന്നാമതെത്തുമെന്നും റിപ്പോർട്ടിലുണ്ട്. മധ്യപൂർവമേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവർക്കൊപ്പം ബ്രിട്ടീഷ് കോടീശ്വരൻമാരുടെ വൻതോതിലുള്ള വരവും ഇത്തവണയുണ്ടാകും.

10 ലക്ഷം ഡോളറോ (8.34 കോടി രൂപ) അതിൽ കൂടുതലോ നിക്ഷേപശേഷിയുള്ളവരെയാണ് ഉയർന്ന ആസ്തിയുള്ള വ്യക്തികളായി റിപ്പോർട്ട് കണക്കാക്കുന്നത്.
നിലവിൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ 14-ാം സ്ഥാനത്താണ് യു.എ.ഇ. നിലവിൽ 1,16,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരും യു.എ.ഇ.യിലുണ്ട്. ആദായനികുതിയില്ല, ഗോൾഡൻ വിസ, ആഡംബരജീവിതം, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് യൂറോപ്പിൽനിന്നുള്ള കോടീശ്വരന്മാർ യു.എ.ഇ.യിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമ്പന്നർക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന മാർഗങ്ങൾ യു.എ.ഇ. അവതരിപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
റിയൽ എസ്റ്റേറ്റ് വിപണിയിലെ ശക്തമായ മുന്നേറ്റവും ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി. കൂടാതെ യു.കെ.യിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികളും കോടീശ്വരന്മാരെ യു.എ.ഇ.യിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

യു.എസ്., സിങ്കപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ‌്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്. ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ‌്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞവർഷം 1,20,000 കോടീശ്വരന്മാർ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റി. ഈ വർഷം അത് 1,28,000 ആയും 2025-ൽ 1,35,000 ആയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

  

<

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു

Next Story

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

Latest from Main News

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം

2025 വർഷത്തെ സ്വാസ്ഥ്യസേവാ രത്ന പുരസ്കാരം പ്രൊഫ: സുരേഷ് കെ. ഗുപ്തന്

ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് 2025 വർഷത്തെ പ്രശസ്ത സേവന പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ സേവന പ്രവർത്തനങ്ങൾ

ഗുജറാത്തിലെ സ്കൂൾ , കോളേജ് എന്നിവിടങ്ങളിൽ 2025 ലെ ദീപാവലി അവധിക്കാലം ഒക്ടോബർ 16 മുതൽ

ഗാന്ധിനഗർ: ഗുജറാത്തിലുടനീളമുള്ള സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തിലെ ആദ്യ സെഷൻ ഒക്ടോബർ 15 ന് അവസാനിക്കും. തുടർന്ന് 21 ദിവസത്തെ ദീപാവലി

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ