പ്രോടെം സ്പീക്കർ നിയമനം കീഴ്‌വഴക്ക ലംഘനങ്ങളുടെ തുടർക്കഥ : മുല്ലപ്പള്ളി രാമചന്ദ്രൻ

എട്ടു തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ അംഗമായും പിന്നീട് ബി.ജെ.പി. അംഗമായും ഏഴാം തവണ ലോക്സഭയിലെത്തിയ ഭർതൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കറാക്കാൻ തീരുമാനിച്ച നടപടി ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്.

പ്രതിപക്ഷ ബഹുമാനമില്ലാത്ത, പാർല്ലമെൻ്റിനെ നോക്കുകുത്തിയാക്കിയ നരേന്ദ്ര മോഡി ഒരിക്കൽ കൂടി തൻ്റെ ജനാധിപത്യ വിരുദ്ധത പ്രകടിപ്പിച്ചിരിക്കയാണ്.

17-ാമത് ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാതെയാണ് മോഡി ഭരണം മുന്നോട്ടു പോയത്. പ്രതിപക്ഷ അംഗങ്ങളിൽ ഒരാളെ ഡെപ്യൂട്ടി സ്പീക്കറാക്കിയ പാരമ്പര്യമാണ് ഇന്ത്യൻ പാർല്ലമെൻ്റിനുള്ളത്. പതിനേഴാം ലോക്സഭയ്ക്ക് ഒരു ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത നടപടി ഭരണഘടനയുടെ അന്ത:സത്തയ്ക്ക് ചേർന്നതല്ലെന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് രേഖപ്പെടുത്തിയതും ഓർക്കുക.

ഒന്നാം ലോക് സഭയിൽ അംഗീകൃത പ്രതിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എ.കെ.ജി.യെ പ്രതിപക്ഷ നേതാവായി കണ്ട, അങ്ങേയറ്റം പ്രതിപക്ഷ ബഹുമാനം കാട്ടിയ നെഹ്റുവിനെ പഠിക്കാൻ മോഡി തയ്യാറാവണം.

16-ാം ലോക്സഭയിൽ ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കാൻ വന്ന നരേന്ദ്ര മോഡി പാർല്ലമെൻ്റിൻ്റെ പ്രധാന കാവാടത്തിൽ സാഷ്ടാംഗ നമസ്കാരം നടത്തിയത്, പാർല്ലമെൻ്റിനെയും ജനാധിപത്യമൂല്യങ്ങളെയും തകർത്തെറിയുമെന്ന പ്രതിജ്ഞയോടെയാണന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു. ഭരണഘടനയെ ചുംബിക്കുമ്പോൾ തന്നെ അദ്ദേഹം മനസ്സിൽ കരുതിയത് ഈ ഭരണഘടനയെ താൻ തകർക്കുമെന്നാണ്. ഭയനാകമായ, ഇരുളിൻ്റെ നാളുകളിലെക്ക് രാജ്യം വീണ്ടും തിരിച്ചു പോവുകയാണോ?

പാർലമെൻ്റിൻ്റെ ചരിത്രത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച 100 ലോക്സഭാ അംഗങ്ങളെയും 46 രാജ്യസഭാ അംഗങ്ങളെയും പുറത്താക്കിയ കളങ്കിത റിക്കോർഡ് നരേന്ദ്ര മോഡിക്ക് മാത്രം അവകാശപ്പെട്ടതാണ്.

8 തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷ് ദുർബല വിഭാഗത്തിൽ നിന്ന് വന്നത് കൊണ്ടാണോ ഈ വിവേചനമെന്ന് നരേന്ദ്ര മോഡിയും ബി.ജെ.പി.യും വ്യക്തമാക്കണം.

17ാം ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത അതേ കീഴ്‌വഴക്കലംഘനം തന്നെ നരേന്ദ്ര മോഡി ഇപ്പോഴും തുടരുന്നുവെന്നത് ആശ ങ്കാജനകമാണ്.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ മേപ്പയ്യൂർ നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി

Next Story

വീരവഞ്ചേരി എൽ.പി സൂളിൽ സീഡ് ക്ലബ് അന്താരാഷ്ട യോഗദിനം ആചരിച്ചു

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ