പ്രോടെം സ്പീക്കർ നിയമനം കീഴ്‌വഴക്ക ലംഘനങ്ങളുടെ തുടർക്കഥ : മുല്ലപ്പള്ളി രാമചന്ദ്രൻ

എട്ടു തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ അംഗമായും പിന്നീട് ബി.ജെ.പി. അംഗമായും ഏഴാം തവണ ലോക്സഭയിലെത്തിയ ഭർതൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കറാക്കാൻ തീരുമാനിച്ച നടപടി ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്.

പ്രതിപക്ഷ ബഹുമാനമില്ലാത്ത, പാർല്ലമെൻ്റിനെ നോക്കുകുത്തിയാക്കിയ നരേന്ദ്ര മോഡി ഒരിക്കൽ കൂടി തൻ്റെ ജനാധിപത്യ വിരുദ്ധത പ്രകടിപ്പിച്ചിരിക്കയാണ്.

17-ാമത് ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാതെയാണ് മോഡി ഭരണം മുന്നോട്ടു പോയത്. പ്രതിപക്ഷ അംഗങ്ങളിൽ ഒരാളെ ഡെപ്യൂട്ടി സ്പീക്കറാക്കിയ പാരമ്പര്യമാണ് ഇന്ത്യൻ പാർല്ലമെൻ്റിനുള്ളത്. പതിനേഴാം ലോക്സഭയ്ക്ക് ഒരു ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത നടപടി ഭരണഘടനയുടെ അന്ത:സത്തയ്ക്ക് ചേർന്നതല്ലെന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് രേഖപ്പെടുത്തിയതും ഓർക്കുക.

ഒന്നാം ലോക് സഭയിൽ അംഗീകൃത പ്രതിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എ.കെ.ജി.യെ പ്രതിപക്ഷ നേതാവായി കണ്ട, അങ്ങേയറ്റം പ്രതിപക്ഷ ബഹുമാനം കാട്ടിയ നെഹ്റുവിനെ പഠിക്കാൻ മോഡി തയ്യാറാവണം.

16-ാം ലോക്സഭയിൽ ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കാൻ വന്ന നരേന്ദ്ര മോഡി പാർല്ലമെൻ്റിൻ്റെ പ്രധാന കാവാടത്തിൽ സാഷ്ടാംഗ നമസ്കാരം നടത്തിയത്, പാർല്ലമെൻ്റിനെയും ജനാധിപത്യമൂല്യങ്ങളെയും തകർത്തെറിയുമെന്ന പ്രതിജ്ഞയോടെയാണന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു. ഭരണഘടനയെ ചുംബിക്കുമ്പോൾ തന്നെ അദ്ദേഹം മനസ്സിൽ കരുതിയത് ഈ ഭരണഘടനയെ താൻ തകർക്കുമെന്നാണ്. ഭയനാകമായ, ഇരുളിൻ്റെ നാളുകളിലെക്ക് രാജ്യം വീണ്ടും തിരിച്ചു പോവുകയാണോ?

പാർലമെൻ്റിൻ്റെ ചരിത്രത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച 100 ലോക്സഭാ അംഗങ്ങളെയും 46 രാജ്യസഭാ അംഗങ്ങളെയും പുറത്താക്കിയ കളങ്കിത റിക്കോർഡ് നരേന്ദ്ര മോഡിക്ക് മാത്രം അവകാശപ്പെട്ടതാണ്.

8 തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷ് ദുർബല വിഭാഗത്തിൽ നിന്ന് വന്നത് കൊണ്ടാണോ ഈ വിവേചനമെന്ന് നരേന്ദ്ര മോഡിയും ബി.ജെ.പി.യും വ്യക്തമാക്കണം.

17ാം ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത അതേ കീഴ്‌വഴക്കലംഘനം തന്നെ നരേന്ദ്ര മോഡി ഇപ്പോഴും തുടരുന്നുവെന്നത് ആശ ങ്കാജനകമാണ്.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ മേപ്പയ്യൂർ നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി

Next Story

വീരവഞ്ചേരി എൽ.പി സൂളിൽ സീഡ് ക്ലബ് അന്താരാഷ്ട യോഗദിനം ആചരിച്ചു

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.