സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്

മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സര്‍വകാല റെക്കോഡിട്ടു. 60,524 കോടി രൂപ വില വരുന്ന 17.82 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്. അമേരിക്കയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ വാങ്ങിയതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളില്‍ ചെമ്മീൻ തന്നെയാണ് മുന്നിൽ. മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,013 കോടി രൂപയുടെ ശീതീകരിച്ച ചെമ്മീനാണ് കയറ്റി അയച്ചത്. മുന്‍വര്‍ഷവും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത സമുദ്ര വിഭവം ചെമ്മീന്‍ തന്നെയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,16,004 ടണ്‍ ചെമ്മീനാണ് കയറ്റി അയച്ചത്. അമേരിക്കയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍. 2.98 ലക്ഷം ടണ്‍ ചെമ്മീനാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ചൈന 1.49 ലക്ഷം ഇറക്കുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 89,697 ടണ്‍ വാങ്ങി.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം

Next Story

സ്കൂളിൽ 220 പ്രവൃത്തിദിനം; ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-06-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04.06.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

റോഡ് നവീകരണത്തിലെ നിഷ്ക്രിയത്വം. പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

വില്യാപ്പള്ളി പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിൽ ജലജീവൻ മിഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷൻ നൽകുന്നതിനും പൈപ്പിടാനുമായി കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയിട്ടും സമയബന്ധിതമായി

ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം

സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങൾ അനധികൃതമായ വിൽപ്പന നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രം

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങളുടെ അനധികൃതമായ നിർമാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്നവർക്കെതിരെ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ നടപടി സ്വീകരിച്ചു. പാഠപുസ്തകങ്ങളുടെ