വായനാദിനം ആഘോഷമാക്കി, സൗഹൃദക്കൂട്ടം തെരുവറിഞ്ഞൊരു പുസ്തകപ്രകാശനം നടത്തി

പേരാമ്പ്ര :  വായനാദിനം ആഘോഷമാക്കി സൗഹൃദക്കൂട്ടം തെരുവറിഞ്ഞൊരു പുസ്തകപ്രകാശനം നടത്തി. ശ്രീജിഷ് ചെമ്മരൻ എഴുതിയ ബായൻ കറ്റീനോ 14 എന്ന നോവലൈറ്റാണ് പേരാമ്പ്ര നഗരത്തിലെ വിവിധ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകി പ്രകാശനം ചെയ്തത്.

നഗരത്തിലെ ചുമട്ട് തൊഴിലെടുക്കുന്ന മുഹമ്മദ്, പച്ചക്കറി വ്യാപാരിയും ഗായകനുമായ വത്സൻ, ജീവകാരുണ്യ പ്രവർത്തകയും ചെരുപ്പ് പുതുക്കൽ തൊഴിലുമെടുക്കുന്ന ഡയാന ലിസി എന്നിവരാണ് പുസ്തകം സ്വീകരിച്ചത്.

തെരുവിൻ്റെ രാഷ്ട്രീയവും ജീവിതവും പങ്കുവെയ്ക്കുന്ന നോവലൈറ്റ് ഏറ്റവും ഇരുണ്ട ജീവിതവ്യവഹാരങ്ങളിലേർപ്പെടുന്ന ഒരു പറ്റം വ്യക്തികളുടെ ദീനസമാഹാരമാണ്. ചിത്രകാരൻമാരും സാംസ്കാരിക പ്രവർത്തകരുമായ സജീവ് കീഴരിയൂർ, അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരൻ എന്നിവർ പുസ്തകം സമർപ്പിച്ചു.

നൂറ് കണക്കിന് സുഹൃദ് ജനങ്ങളുടെ സാന്നിധ്യത്തിൽ പേരാമ്പ്ര പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വെച്ച് നടത്തിയ പരിപാടിയിൽ പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.എ. ബാലകൃഷ്ണൻ പുസ്തകപരിചയം നടത്തി.


പ്രശാന്ത് പാലേരി, കവി പി.ആർ രതീഷ്, എം.എം. ജിജേഷ്, രജീഷ് അഗ്രിമ, എൻ. എസ് നിഖിൽ കുമാർ, ധൻവിക റിജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആന്തട്ട ജി യു പി സ്കൂൾ വർണ്ണ കൂടാരം ഉദ്ഘാടനം ജൂൺ 22ന്

Next Story

സമൂഹത്തിന്‍റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു

Latest from Uncategorized

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 28.11.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

പി.വി. സുധൻ്റെ രണ്ടാം ചരമവാർഷികത്തിൽ എകെആർആർഡിഎ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ അനുസ്മരണം

എകെആർആർഡിഎ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ടും റേഷൻ സംരക്ഷണ സമിതി പ്രസിഡണ്ടുമായിരുന്ന പി.വി സുധൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ എകെആർആർഡിഎകൊയിലാണ്ടി താലൂക്ക്

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : പൊലീസുകാർ പ്രതികളായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം.