നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥികൾ മൊഴി നൽകി. ബിഹാറിൽ നിന്നും അറസ്റ്റിലായ അനുരാ​ഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ലഭിച്ചതായി വിദ്യാർത്ഥകൾ പറഞ്ഞു.

  

മേയ് നാലിന് ബന്ധുവഴി  ചോദ്യപേപ്പർ ലഭിച്ചെന്നാണ് പിടിയിലായ അനുരാ​ഗ് യാദവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എൻജിനിയറിങ് വിദ്യാർഥിയായ സിഖന്ദർ യാദവേന്ദു തനിക്ക് ചോദ്യപേപ്പർ നേരത്തെ നൽകി. തലേന്ന് രാത്രി അത് മനഃപാഠമാക്കിയാണ് പരീക്ഷയ്ക്കെത്തിയത്. അതേ ചോദ്യങ്ങൾ പരീക്ഷ ചോദ്യപേപ്പറിലും കണ്ടു. എന്നാൽ, പരീക്ഷ കഴിഞ്ഞതോടെ പോലീസ് തന്നെ പിടികൂടുകയായിരുന്നുവെന്നും അനുരാ​ഗി മൊഴി നൽകി.

പിടിയിലായ നിതീഷ് കുമാറും അമിതും ചേർന്ന് നീറ്റ് ചോദ്യപേപ്പർ ചോർത്താനാകുമെന്ന് തന്നോട് പറഞ്ഞതായാണ് യാദവേന്ദുവും വെളിപ്പെടുത്തി. ചോദ്യപേപ്പർ ആവശ്യമുള്ള നാലുപേർ തന്റെ പരിചയത്തിലുണ്ടെന്ന് അവരോട് പറഞ്ഞു. അമിതും ആനന്ദും താനും ചേർന്ന് മേയ് നാലിന് മത്സരാർഥികൾക്ക് ചോദ്യപേപ്പർ നൽകി. 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യാദവേന്ദു പറഞ്ഞു.

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് 13 പേരെ  അറസ്റ്റുചെയ്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പരീക്ഷയെഴുതിയ ഒമ്പത്‌ വിദ്യാർഥികൾക്ക് നോട്ടീസും നൽകി. ക്രമക്കേടു നടത്താൻ സഹായിച്ചവർക്കു നൽകിയതെന്നു സംശയിക്കുന്ന ആറ് ചെക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകിയവർ 30 ലക്ഷം രൂപവരെ ആവശ്യപ്പെട്ടെന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മൊഴി നൽകി.

Leave a Reply

Your email address will not be published.

Previous Story

പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ആഭ്യന്തര വകുപ്പ് സപ്പോർട്ടിങ് കമ്മിറ്റി രൂപീകരിച്ചു

Next Story

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Latest from Main News

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍

കാലവര്‍ഷം: ജില്ലയില്‍ മരണം നാലായി; ഇന്നും റെഡ് അലേര്‍ട്ട് ഇന്നലെ മാത്രം 40ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലയില്‍ ഇന്നലെ (മെയ് 25) മൂന്നു പേര്‍ മരിച്ചു. ഇതോടെ ‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്