കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു ഇന്ന് പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും

കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. മൂന്നാമത്തെ തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാരണാസി സന്ദർശന വേളയിലാണ് സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ ഈ പദ്ധതിയുടേതായിരുന്നു. 9.26 കോടിയിലധികം കർഷകർക്ക് 20,000 കോടി രൂപയിലധികം ആനുകൂല്യങ്ങൾ ലഭിക്കും.

പാരാ എക്സ്റ്റൻഷൻ വർക്കർമാരായി പ്രവർത്തിക്കുന്ന കൃഷി സഖികളായി പരിശീലനം നേടിയ 30,000-ലധികം സ്വയം സഹായ സംഘങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, നിരവധി സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം ഏകദേശം 4.5 മണിക്കൂർ നീണ്ടുനിൽക്കാനാണ് സാധ്യത. വൈകിട്ട് നാലോടെ ബാബത്പൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദി ഇറങ്ങും. തുടർന്ന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 21 കർഷകരെയും അദ്ദേഹം കാണുകയും അവരുടെ ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.വാരാണസിയിലെ ദശാശ്വമേധ് ഘട്ടിൽ വൈകിട്ട് ഏഴിന് ഗംഗാ ആരതി വീക്ഷിച്ച ശേഷം രാത്രി എട്ടിന് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കും.

Leave a Reply

Your email address will not be published.

Previous Story

വിഎച്ച്എസ്ഇ മൂന്നാം അലോട്ട്‌മെന്റ് നാളെ

Next Story

കളമശേരി നഗരസഭയില്‍ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ ഡെങ്കിപ്പനി

Latest from Main News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളിൽ ജൂലൈ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വക്കീൽ ​ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായുള്ള ഹര്‍ജിയിലെ വിവരങ്ങള്‍ സുപ്രീം കോടതി നിർദേശ പ്രകാരം എജി ഓഫീസിന് കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ