കെ. കരുണാകരന്റെ സ്മൃതികൂടീരത്തിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി

തൃശ്ശൂർ മുരളീമന്ദിരത്തിലെ കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പുഷ്പാർച്ചന നടത്തി. കരുണാകരൻ കോൺഗ്രസ് നേതാവെന്നതിലുപരി തനിക്ക് ഗുരുതുല്യനാണെന്നും ആ ബഹുമാനം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് മുരളീമന്ദിരത്തിലേക്ക് എത്തിയതെന്നും പുഷ്പ്പാർച്ചനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

 

കരുണാകരനെന്ന വ്യക്തിയോടാണ് തനിക്ക് എന്നും ആരാധന തോന്നിയിട്ടുള്ളത്. ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. അതിനാൽ തന്നെ തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അതല്ല ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ അതായിക്കോളൂവെന്നും പക്ഷേ തന്നെ അതിനുള്ള ഉപകരണമാക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോ‌ട് പറ‍ഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ കേരഫെഡില്‍ കൊപ്ര ലോഡുമായി എത്തിയ ലോറിക്ക് തീപിടിച്ചു

Next Story

മോദി 3.0 സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന് നടക്കുമെന്ന് റിപ്പോർട്ട്

Latest from Main News

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍‘ എന്ന പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോക പരിസ്ഥിതി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി