കെ. കരുണാകരന്റെ സ്മൃതികൂടീരത്തിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി

തൃശ്ശൂർ മുരളീമന്ദിരത്തിലെ കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പുഷ്പാർച്ചന നടത്തി. കരുണാകരൻ കോൺഗ്രസ് നേതാവെന്നതിലുപരി തനിക്ക് ഗുരുതുല്യനാണെന്നും ആ ബഹുമാനം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് മുരളീമന്ദിരത്തിലേക്ക് എത്തിയതെന്നും പുഷ്പ്പാർച്ചനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

 

കരുണാകരനെന്ന വ്യക്തിയോടാണ് തനിക്ക് എന്നും ആരാധന തോന്നിയിട്ടുള്ളത്. ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. അതിനാൽ തന്നെ തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അതല്ല ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ അതായിക്കോളൂവെന്നും പക്ഷേ തന്നെ അതിനുള്ള ഉപകരണമാക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോ‌ട് പറ‍ഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ കേരഫെഡില്‍ കൊപ്ര ലോഡുമായി എത്തിയ ലോറിക്ക് തീപിടിച്ചു

Next Story

മോദി 3.0 സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന് നടക്കുമെന്ന് റിപ്പോർട്ട്

Latest from Main News

വിഎം വിനുവിന് തിരിച്ചടി, വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളായ ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന 

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്