കോഴിക്കോട് മെഡിക്കൽ കോളജിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കരുതെന്ന് എം.കെ. രാഘവൻ

/

ആവശ്യത്തിന് മരുന്നും ചികിൽസിക്കാൻ ഡോക്ടർമാരുമില്ലാത്ത സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റാക്കി മാറ്റാനുള്ള സാധ്യതാപഠനമാണോ കോർപ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.

മലബാറിലെ ഏഴോളം ജില്ലകളിലെ പാവപ്പെട്ട രോഗികൾ ചികിത്സക്ക് എത്തുന്ന മെഡിക്കൽ കോളേജിലെ സംസ്കരണ പ്ലാന്റിൽ പോലീസ് എസ്കോർട്ടോട് കൂടി നഗരസഭ ശേഖരിച്ച കക്കൂസ് മാലിന്യം തള്ളാൻ ഉത്തരവ് ഇറക്കിയ ജില്ലാ കളക്ടർ, ദുരന്ത നിവാരണ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

ഈ നടപടിമൂലം പ്രശ്നങ്ങൾ ഉണ്ടായാൽ സംസ്കരണ നടപടികൾ നിർത്തും എന്ന് പറയുന്നതിന്റെ യുക്തി ജില്ലാകളക്ടർ വ്യക്തമാക്കണമെന്നും, മെഡിക്കൽ കോളേജിനെ ഇത്തരം പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത് അനുവദിക്കാനാവില്ലെന്നും എം.പി വ്യക്തമാക്കി.

ഡോക്ടർമാരുടെ അഭാവം മൂലം രോഗികൾക്ക് മതിയായ ചികിത്സയായ സൗകര്യങ്ങളൊരുക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ആരോഗ്യമേഖലയിലെ കുറവുകൾ പരിഹരിക്കാൻ ജനപ്രതിനിധികൾ സ്വമേധയാ മുന്നോട്ട് വന്നാൽ പോലും സഹകരിക്കാൻ തയ്യാറല്ലാത്ത ആരോഗ്യവകുപ്പ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആവശ്യങ്ങൾക്ക് മാത്രമായുള്ള പ്ലാന്റ് ഒരു കോർപ്പറേഷന്റെ മൊത്തം കക്കൂസ് മാലിന്യ സംസ്കരണത്തിനു ഉപയോഗപ്പെടുത്താനും കോർപ്പറേഷന്റെ ഭരണപരാജയത്തെ മറച്ചുപിടിക്കാൻ ദുരന്തനിവാരണ നിയമത്തെ ദുരുപയോഗപ്പെടുത്താനും ജില്ലാകളക്ടറോട് ആര് നിർദ്ദേശിച്ചുവെന്ന് വ്യക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

പെൺകുട്ടികളുടെ മുന്നേറ്റം സമൂഹത്തിലെ വിപ്ലവകരമായ മാറ്റം: ഡോ. ആർ കെ മുഹമ്മദ് അഷറഫ്

Next Story

നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

Latest from Main News

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം നിലനില്‍ക്കണം -സ്വാമി നരസിംഹാനന്ദജി മഹാരാജ്

മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ