ദുബായിയിൽ 666 മീറ്റർ നീളത്തിൽ പുതിയ രണ്ട് വരി പാലം

ദുബായ് : ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജുമൈര ഗോൾഫ് എസ്റ്റേറ്റ്, ദുബായ് പ്രൊഡക്ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 666 മീറ്റർ നീളത്തിൽ പുതിയ രണ്ടുവരി പാലം തുറന്നു.

ഗാർണർ സബ്-ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്റർസെക്‌ഷൻ വികസനത്തിന്റെ ഭാഗമായാണ് പുതിയ പാലമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വികസനപദ്ധതിയിലെ നാല് പാലങ്ങളിലൊന്നാണിത്.
മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലം തുറന്നതോടെ യാത്രാസമയം 21 മിനിറ്റിൽനിന്ന് ഏഴുമിനിറ്റായി കുറഞ്ഞിട്ടുണ്ട്. ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഫസ്റ്റ് അൽ ഖൈൽ, അൽ അസയേൽ റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കാനാണ് ഗാർണർ സബ്‌ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗാർണർ അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും. മൊത്തം 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് പദ്ധതിയിലുള്ളത്. മറ്റു മൂന്ന് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.

ഗാർണർ അൽ സബ്‌ഖ സ്ട്രീറ്റിന്റെയും അൽ അസയേൽ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിലെ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വാഹനശേഷി മണിക്കൂറിൽ 8000 ആയി ഉയരും.
ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നീ റോഡുകൾക്കിടയിലെ ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും. ഗാർണർ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, ദേര, ഖിസൈസ് എന്നിവിടങ്ങളിലെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജബൽ അലി തുറമുഖത്തിന്റെ ദിശയിലേക്കുള്ള അൽ യലായസ് സ്ട്രീറ്റിലെയും ഗതാഗതം മെച്ചപ്പെടുത്താനും പാലങ്ങൾ പണിയുന്നുണ്ട്. മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളും വിധമാണ് ഈ രണ്ട് പാലങ്ങളും രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പാലങ്ങൾക്ക് പുറമേ തെരുവുവിളക്കുകൾ, ഗതാഗത സിഗ്‌നലുകൾ, അഴുക്കുചാലുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് അൽ തായർ വിശദീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അധ്യാപക ഇൻ്റർവ്യൂ

Next Story

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്/ഫീല്‍ഡ് ഓഫീസര്‍

Latest from Main News

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക തൊട്ടിലാണിത്‌.

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതി.  റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന്

കേരളത്തിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

’മാവേലിക്കസ്’: പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’

തോരായിക്കടവ് പാലം തകർച്ച: കോൺക്രീറ്റ് പമ്പിലെ അമിത സമ്മർദം കാരണമെന്ന് കരാർ കമ്പനി

കോഴിക്കോട് :  നിർമാണത്തിനിടെ തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് അമിത സമ്മർദത്തിൽ പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ്