ദുബായിയിൽ 666 മീറ്റർ നീളത്തിൽ പുതിയ രണ്ട് വരി പാലം

ദുബായ് : ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജുമൈര ഗോൾഫ് എസ്റ്റേറ്റ്, ദുബായ് പ്രൊഡക്ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 666 മീറ്റർ നീളത്തിൽ പുതിയ രണ്ടുവരി പാലം തുറന്നു.

ഗാർണർ സബ്-ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്റർസെക്‌ഷൻ വികസനത്തിന്റെ ഭാഗമായാണ് പുതിയ പാലമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വികസനപദ്ധതിയിലെ നാല് പാലങ്ങളിലൊന്നാണിത്.
മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലം തുറന്നതോടെ യാത്രാസമയം 21 മിനിറ്റിൽനിന്ന് ഏഴുമിനിറ്റായി കുറഞ്ഞിട്ടുണ്ട്. ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഫസ്റ്റ് അൽ ഖൈൽ, അൽ അസയേൽ റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കാനാണ് ഗാർണർ സബ്‌ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗാർണർ അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും. മൊത്തം 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് പദ്ധതിയിലുള്ളത്. മറ്റു മൂന്ന് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.

ഗാർണർ അൽ സബ്‌ഖ സ്ട്രീറ്റിന്റെയും അൽ അസയേൽ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിലെ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വാഹനശേഷി മണിക്കൂറിൽ 8000 ആയി ഉയരും.
ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നീ റോഡുകൾക്കിടയിലെ ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും. ഗാർണർ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, ദേര, ഖിസൈസ് എന്നിവിടങ്ങളിലെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജബൽ അലി തുറമുഖത്തിന്റെ ദിശയിലേക്കുള്ള അൽ യലായസ് സ്ട്രീറ്റിലെയും ഗതാഗതം മെച്ചപ്പെടുത്താനും പാലങ്ങൾ പണിയുന്നുണ്ട്. മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളും വിധമാണ് ഈ രണ്ട് പാലങ്ങളും രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പാലങ്ങൾക്ക് പുറമേ തെരുവുവിളക്കുകൾ, ഗതാഗത സിഗ്‌നലുകൾ, അഴുക്കുചാലുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് അൽ തായർ വിശദീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അധ്യാപക ഇൻ്റർവ്യൂ

Next Story

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്/ഫീല്‍ഡ് ഓഫീസര്‍

Latest from Main News

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025,

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും