‘മൂന്നുദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം, പകർച്ച പനികൾക്കെതിരെ ജാ ഗ്രതവേണം;ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ
ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണമെന്നും മന്ത്രി പറഞ്ഞു.

അതുപോലെ തന്നെ മൂന്നുദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണമെന്നുംമന്ത്രി പറഞ്ഞു. പനിയോടുകൂടി ശ്വാസതടസ്സം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകുമെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യർഥിച്ചു.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ
പ്രവർത്തനത്തിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്ചയിൽ ഒരിക്കൽ ഡോക്‌സിസൈക്ലിൻ 100 മില്ലീ ഗ്രാമിൻ്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്.

Leave a Reply

Your email address will not be published.

Previous Story

ബലിപെരുന്നാൾ: എമിറേറ്റ്സിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാലുദിവസം അവധി

Next Story

തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി

Latest from Health

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ പലരും പലവിധ ഡയറ്റുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ ആഹാരക്രമത്തോടൊപ്പം വ്യായാമവും ചേർന്നാൽ മാത്രമേ ശരീരസൗന്ദര്യം നിലനിർത്താൻ കഴിയൂ. ആരോഗ്യ

വാഹനങ്ങളുടെ പുക ശ്വസിച്ചാൽ മറവിരോഗം – പഠനം

പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നും തെർമൽ പവർ സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന വായുമലിനീകരണം മറവിരോഗ സാധ്യത വർധിപ്പിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനം.

രക്തസമ്മർദ്ദം കൂടുതലാണോ? ബീട്രൂട്ട് നിങ്ങളെ സഹായിക്കും

രക്തസമ്മർദം നമ്മുടെ ഇടയിൽ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്.ഉയർന്ന രക്തസമ്മർദത്തിനുള്ള ഒരു പ്രധാനകാരണം രക്തത്തിലെ സോഡിയത്തിൻറെ അളവു കൂടുന്നതാണ്. ഭക്ഷണത്തിൽ ഉപ്പ്

“എപ്പോഴും ദേഷ്യം? ശരീരത്തിന്റെ മുന്നറിയിപ്പ് ആകാം!”

വല്ലപ്പോഴും ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ പതിവായി അസഹനീയമായ ദേഷ്യം, സ്ട്രെസ്, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൈപ്പർടെൻഷന്റെ (ഉയർന്ന രക്തസമ്മർദത്തിന്റെ)

ടാറ്റുകളും ബോഡി പിയേഴ്സിങ്ങും ആരോഗ്യത്തിന് ഹാനികരമോ?

 എല്ലാ പ്രായക്കാരും ഏതു തൊഴിൽ ചെയ്യുന്നവരും ടാറ്റൂ ചെയ്യാൻ  ഇഷ്ടപ്പെടുന്നവരാണ്. ശരീരം തുളച്ച് ആഭരണങ്ങൾ അണിയുന്നത് ആഗോളതലത്തിൽ തന്നെ ഇന്ന് ഒരു