നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം,കുന്ന്യോറ മലയില്‍ മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കുന്ന്യോറ മലയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞ സ്ഥലത്ത്,ഇടിഞ്ഞ മണ്ണ് എടുത്തു മാറ്റി ഈ ഭാഗം നിരപ്പാക്കി റോഡ് ടാര്‍ ചെയ്തിട്ടുണ്ട്.മണ്ണിടിഞ്ഞ ഭാഗത്തെ മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി അതിവേഗം നടക്കുകയാണ്. പ്രത്യക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുന്നിടിഞ്ഞ സ്ഥലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കുന്ന്യോറമലയ്ക്കും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവാനുണ്ട്. ഇവിടെ കനാല്‍പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. പന്തലായനി കൂമന്‍തോട് റോഡില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.


പന്തലായിനി ഭാഗത്തേക്കുള്ള മൂന്ന് റോഡുകള്‍ക്ക് കുറുകെയാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മിച്ചത്. പന്തലായിനി-വിയ്യൂര്‍ റോഡ്, കാട്ടു വയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകെ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം എഴരമീറ്റര്‍ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ക്ക് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ സംജാതമാകും. വലിയ യാത്രാപ്രശ്‌നം ഇവിടങ്ങളില്‍ ഇതോടെ ഉടലെടുക്കും.
ബൈപ്പാസിന്റെ കിഴക്കുഭാഗത്തുള്ള കാട്ടുവയല്‍,കോയാരിക്കുന്ന്,കൂമന്‍തോട്, പെരുവട്ടൂര്‍, നടേരി പ്രദേശവാസികള്‍ക്ക് കൊയിലാണ്ടി നഗരം,പന്തലായിനി അഘോര ശിവക്ഷേത്രം,പന്തലായിനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍,ആര്‍.ശങ്കര്‍ മെമ്മോറിയല്‍ കോളേജ്,ഗുരുദേവ കോളേജ്, മിനി സിവില്‍ സ്റ്റേഷന്‍,എന്നിവിടങ്ങളിലേക്ക് പോകാനോ,പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് പെരുവട്ടൂര്‍ യു.പി. സ്‌കൂള്‍, അമൃത വിദ്യാലയം എന്നിവിടങ്ങളിലേക്ക് പോകാനോ കഴിയാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്.

അതിനാല്‍ കൂമന്‍ തോട് റോഡില്‍ അടിപ്പാത അനിവാര്യമായിരിക്കുകയാണ്.
പുത്തലത്ത് കുന്ന് മുതല്‍ കോതമംഗലം കോമത്തുകര വരെയുളള ഭാഗത്ത് ബൈപ്പാസിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. കോമത്തുകര ഓവര്‍പാസിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ബൈപ്പാസിനോട് ചേര്‍ന്നുളള സര്‍വ്വീസ് റോഡ് താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ഇപ്പോള്‍ നടക്കുകയാണ്. കോമത്തുകര മുതല്‍ ചെങ്ങോട്ടുകാവ് വരെ ടാറിംഗ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ചെങ്ങോട്ടുകാവ് ജംഗ്ഷനില്‍ നിലവിലുളള ദേശീയ പാതയുമായി ബൈപ്പാസ് റോഡ് ബന്ധിപ്പിക്കുന്നിടത്ത് നിര്‍മ്മിച്ച ഉയര പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പണി പൂര്‍ത്തിയാക്കാനുണ്ട്.
പതിനൊന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ നന്തിയില്‍ നിന്ന് ബൈപ്പാസിലൂടെ ചെങ്ങോട്ടുകാവ് വരെ ദീര്‍ഘ ദൂര വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയും. ഇതോടെ കൊയിലാണ്ടി,കൊല്ലം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുചുകുന്ന് മങ്ങാട്ട്താഴ നാരയണൻ അന്തരിച്ചു

Next Story

ബലിപെരുന്നാൾ: എമിറേറ്റ്സിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാലുദിവസം അവധി

Latest from Main News

തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്

കോഴിക്കോട്: വടകര തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്. നാലുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തിരുവള്ളൂർ സ്വദേശികളായ

കലാ ഗ്രാമത്തിനായി ആശയം പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി; നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

കേരളത്തിൻ്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ നേരിട്ട്

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ

ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേ: കിം – അങ്കലേശ്വർ പാത തുറന്നു

ഗുജറാത്തിലെ യാത്രാ ഗതാഗതത്തിന് പുതുവർഷ സമ്മാനമായി ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേയുടെ സുപ്രധാനമായ കിം – അങ്കലേശ്വർ പാത ഗതാഗതത്തിനായി