വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങളാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. പ്രീപ്രൈമറി വിദ്യാഭ്യാസം മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാകും. ഇതോടൊപ്പം തന്നെ സ്‌കൂൾ പഠനനിലവാരവും വർദ്ധിപ്പിക്കേണ്ടതുണ്ട്.

 

ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം’ എന്ന മേഖലയിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചത്. അതിൽ വന്ന പ്രധാന നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനപ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയപ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഓരോ പേപ്പറിനും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് (30% മാർക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോൺക്ലേവിൽ ഉയർന്നു. നിരന്തര മൂല്യനിർണ്ണയപ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിർദ്ദേശമുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

ഷുഗര്‍-ഫ്രീ ലേബലില്‍ വരുന്ന ഭക്ഷണങ്ങളിലും ഷുഗര്‍; മുന്നറിയിപ്പുമായി ഐസിഎംആര്‍

Next Story

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി

Latest from Main News

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങൾ അനധികൃതമായ വിൽപ്പന നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രം

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങളുടെ അനധികൃതമായ നിർമാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്നവർക്കെതിരെ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ നടപടി സ്വീകരിച്ചു. പാഠപുസ്തകങ്ങളുടെ

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ഈ അദ്ധ്യയന വർഷം മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം മുട്ടയും പാലും വിതരണം ചെയാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ഈ അദ്ധ്യയന വർഷം മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം മുട്ടയും പാലും വിതരണം ചെയ്യുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന്

വിഴിഞ്ഞത്ത് സെക്യൂരിറ്റി സ്റ്റാഫ്‌ ഇന്റർവ്യു ; പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് അധികൃതർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്  സെക്യൂരിറ്റി സ്റ്റാഫിന് വേണ്ടിയുള്ള അഭിമുഖം നടക്കുന്നതായി ഒരു അറിയിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി