വടകരയുടെ എം.പി ഷാഫി തന്നെ

 

മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വിജയക്കൊടി നാട്ടിയ വടകരയിൽ ഷാഫിയും വളരെ ഉയരത്തിൽ തന്നെ വിജയക്കൊടി നാട്ടി. സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു വടകര.നിലവിലുള്ള എം.പി കെ. മുരളീധരനെ അപ്രതീക്ഷിതമായി തൃശ്ശൂരിലേക്ക് മാറ്റിയാണ് ഒരു സർജിക്കൽ സ്ട്രൈക്കിലൂടെ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പിലിന്നെ വടകരയിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. ഒരു അനായാസ വിജയം ഇത്തവണ കൈവരിക്കാമെന്ന് എൽ.ഡി.എഫിന്റെ സ്വപ്നങ്ങൾക്ക് ഇതോടെ ഇളക്കം തട്ടി. ഷാഫിയെ വളരെ ഭീഷണിയോടെയാണ് ഇടതു മുന്നണി കണ്ടത്. അത് വടകരയിൽ സംഭവിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നതിനു മുൻപേ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഭാവി മുഖ്യമന്ത്രിയായി പാർട്ടി പരിഗണിക്കുകയും ചെയ്ത കെ.കെ. ശൈലജയെ രംഗത്തിറക്കി വടകരയിൽ എൽ.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഷാഫി വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. യുവജനങ്ങളുടെ വലിയൊരു പിന്തുണ അദ്ദേഹത്തിനുണ്ടായി. നവമാധ്യമങ്ങളിലൂടെ എൽ.ഡി.എഫും യു.ഡി.എഫും പോരടിച്ചു. കെ. കെ. ശൈലജയും ഷാഫി പറമ്പിലും അതിശക്തമായ പോരാട്ടമാണ് വടകരയിൽ കാഴ്ചവെച്ചത്. ഒടുവിൽ റിസൾട്ട് വന്നപ്പോൾ തലശ്ശേരിയിൽ എ .എം. ഷംസീറും കൂത്തുപറമ്പിൽ കെ കെ ശൈലജയും നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തേക്കാൾ വലിയ ഭൂരിപക്ഷം ഷാഫിക്ക് ലഭിച്ചു. കൊയിലാണ്ടി , വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ മുന്നേറ്റം നേടിയിരിക്കുകയാണ്. അടുത്തവർഷം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തൊട്ടടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കും എന്നത് തീർച്ചയാണ്.

 

വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതോടെ പാലക്കാട് നിന്നുള്ള നിയമസഭാ അംഗത്വം ഷാഫി പറമ്പിൽ നിന്ന് രാജിവെക്കും. അതോടെ പാലക്കാട് മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങുകയാണ്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരിക്കും ഇനി നേർക്കുനേർ പോരാടുക.കഴിഞ്ഞ തവണ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന മെട്രോമാൻ ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പിൽ വിജയിച്ചത്.ആ തിരഞ്ഞെടുപ്പിൽ പലതവണ ലീഡ് മാറിമറിയും ശ്രീധരൻ വിജയിക്കുമെന്ന് ഒരു ഘട്ടം ഉണ്ടാവുകയും ചെയ്തതാണ്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം

Next Story

വടകരയിലെ വിജയം ആർ.എം.പിയുടേത് കൂടി

Latest from Main News

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന

‘വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും’ വിഷയത്തിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം സെമിനാർ നടത്തി

കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെക്കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ് എന്നീ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുസ്ലിംലീഗ്

മുസ്ലിംലീഗിൻ്റെ മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ. സെപ്റ്റംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക.