വടകരയുടെ എം.പി ഷാഫി തന്നെ

 

മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വിജയക്കൊടി നാട്ടിയ വടകരയിൽ ഷാഫിയും വളരെ ഉയരത്തിൽ തന്നെ വിജയക്കൊടി നാട്ടി. സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു വടകര.നിലവിലുള്ള എം.പി കെ. മുരളീധരനെ അപ്രതീക്ഷിതമായി തൃശ്ശൂരിലേക്ക് മാറ്റിയാണ് ഒരു സർജിക്കൽ സ്ട്രൈക്കിലൂടെ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പിലിന്നെ വടകരയിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. ഒരു അനായാസ വിജയം ഇത്തവണ കൈവരിക്കാമെന്ന് എൽ.ഡി.എഫിന്റെ സ്വപ്നങ്ങൾക്ക് ഇതോടെ ഇളക്കം തട്ടി. ഷാഫിയെ വളരെ ഭീഷണിയോടെയാണ് ഇടതു മുന്നണി കണ്ടത്. അത് വടകരയിൽ സംഭവിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നതിനു മുൻപേ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഭാവി മുഖ്യമന്ത്രിയായി പാർട്ടി പരിഗണിക്കുകയും ചെയ്ത കെ.കെ. ശൈലജയെ രംഗത്തിറക്കി വടകരയിൽ എൽ.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഷാഫി വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. യുവജനങ്ങളുടെ വലിയൊരു പിന്തുണ അദ്ദേഹത്തിനുണ്ടായി. നവമാധ്യമങ്ങളിലൂടെ എൽ.ഡി.എഫും യു.ഡി.എഫും പോരടിച്ചു. കെ. കെ. ശൈലജയും ഷാഫി പറമ്പിലും അതിശക്തമായ പോരാട്ടമാണ് വടകരയിൽ കാഴ്ചവെച്ചത്. ഒടുവിൽ റിസൾട്ട് വന്നപ്പോൾ തലശ്ശേരിയിൽ എ .എം. ഷംസീറും കൂത്തുപറമ്പിൽ കെ കെ ശൈലജയും നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തേക്കാൾ വലിയ ഭൂരിപക്ഷം ഷാഫിക്ക് ലഭിച്ചു. കൊയിലാണ്ടി , വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ മുന്നേറ്റം നേടിയിരിക്കുകയാണ്. അടുത്തവർഷം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തൊട്ടടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കും എന്നത് തീർച്ചയാണ്.

 

വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതോടെ പാലക്കാട് നിന്നുള്ള നിയമസഭാ അംഗത്വം ഷാഫി പറമ്പിൽ നിന്ന് രാജിവെക്കും. അതോടെ പാലക്കാട് മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങുകയാണ്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരിക്കും ഇനി നേർക്കുനേർ പോരാടുക.കഴിഞ്ഞ തവണ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന മെട്രോമാൻ ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പിൽ വിജയിച്ചത്.ആ തിരഞ്ഞെടുപ്പിൽ പലതവണ ലീഡ് മാറിമറിയും ശ്രീധരൻ വിജയിക്കുമെന്ന് ഒരു ഘട്ടം ഉണ്ടാവുകയും ചെയ്തതാണ്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം

Next Story

വടകരയിലെ വിജയം ആർ.എം.പിയുടേത് കൂടി

Latest from Main News

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി