കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുമായി കെഎസ്ആർടിസി

കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി. വിദ്യാർഥികളുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

എഞ്ചിനീയറിംഗ് /ഫാർമസി പ്രവേശനത്തിനായി കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ KEAM 2024 – 05.6.2024 മുതൽ 09.06.2024 വരെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നടക്കുന്നതിനാൽ പരീക്ഷാർത്ഥികളുടെ തിരക്കിനനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ലഭ്യമാക്കുന്നതാണ്.

എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതിലേക്കായ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഇതിലേക്കായ ഉത്തരവ് നൽകുകയായിരുന്നു.
രാവിലെ 10 മണി മുതൽ 01 മണി വരെയും ഉച്ചയ്ക്കുശേഷം 03.30 മുതൽ 05 മണി വരെയുമാണ് പരീക്ഷാ സമയം. പരീക്ഷാർത്ഥികൾക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.
യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ അഡീഷണൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Next Story

രക്ഷിതാക്കൾക്കായി ‘വിദ്യാ വാഹൻ’ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്

Latest from Main News

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്