കൂമുള്ളി – കൊളത്തൂർ റോഡ് ഇനിയും തുറന്നില്ല, വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലയുന്നു

അത്തോളി കൂമുള്ളി – കൊളത്തൂർ റോഡിലെ പാലങ്ങൾ തുറക്കാത്തതിനാൽ കൊളത്തൂരിലേക്കും കൊളത്തൂർ ഹൈസ്കൂളിലേക്കുമുള്ള യാത്ര ദുരിതമാകും. വിദ്യാർഥികൾ അടക്കമുള്ളവരെ ഇത് ബാധിക്കും. കൂമുള്ളിയിൽ നിന്നും ചീക്കിലോട് നിന്നുമുള്ള ബസ്സുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്. ഭഗവതി ചാൽ ക്ഷേത്രത്തിനു സമീപത്തെ ഓവു പാലത്തിൻ്റെ പണിക്കായി റോഡ് അടച്ചതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഓടാൻ കഴിയുന്നില്ല.

റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഓവുപാലങ്ങളും ഓവുചാലുകളും മാറ്റി നിർമിക്കുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നാണ് കൊളത്തൂർ റോഡ് നവീകരണത്തിനുള്ള ഫണ്ട് ലഭിച്ചത്. കോൺക്രീറ്റ് കഴിഞ്ഞിട്ടും പാലങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ടിലെ ഗതാഗതം ഒരു മാസമായി നിലച്ചിരിക്കുന്നത്. കൂമുള്ളി മുതൽ കൊളത്തൂർ വരെ ആറ് ഓവു പാലങ്ങളാണ് നിർമ്മിക്കുന്നത്. മിക്കവാറും എല്ലാ പാലത്തിന്റെയും കോൺക്രീറ്റ് ജോലികൾ രണ്ടാഴ്ചമുമ്പ് പൂർത്തീകരിച്ചതാണ്. എന്നിട്ടും റോഡ് തുറന്നു കൊടുത്തിട്ടില്ല.

കോതങ്കലിൽ നിന്നും കുറവാളൂർ വഴിയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. ആറ് ബസുകളോടിയിരുന്ന റൂട്ടിൽ എല്ലാ ബസ്സുകളും കൂമുള്ളിയിലും ചീക്കിലോട്ടു നിന്നും തിരിച്ചു പോവുകയാണ്. റോഡ് പുനർ നിർമാണത്തിൻ്റെ ഭാഗമായി ആറ് ഓവുപാലങ്ങൾ മാറ്റിപ്പണിയുന്നുണ്ടെങ്കിലും കൊളത്തൂർ വയലിലെ പ്രധാനപ്പെട്ട കല്ലറത്താഴെ ഓവുപാലം ഈ നിർമാണ ഘട്ടത്തിൽ പുതുക്കി പണിയുന്നില്ല. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അതോടൊപ്പം കെ.വി. എൽ.പി സ്കൂളിന് മുമ്പിലും കൊളത്തൂർ ഹൈസ്കൂളിന് സമീപവും ആവശ്യത്തിനുള്ള ഓവുചാൽ നിർമിക്കുന്നില്ലെന്നും പരാതിയുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Next Story

സ്കൂൾ പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന