സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീക്കും അഭിമാനം

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീയും അഭിമാനം പങ്കിട്ടു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണമാണ് 30ന് പൂര്‍ത്തിയായത്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 13000-ത്തോളം വിദ്യാലയങ്ങളില്‍ പഠിക്കുന്ന 45 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

   

തുടര്‍ച്ചയായി നാലു വര്‍ഷവും പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനായതാണ് കുടുംബശ്രീയുടെ നേട്ടം. വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിഷിങ്ങ് സൊസൈറ്റി(കെ.ബി.പി.എസ്)യുമായും സഹകരിച്ചു കൊണ്ട് ഏപ്രില്‍ ആദ്യവാരത്തോടെയാണ് പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പുസ്തക വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഹബ്ബുകളിലേക്ക് മുന്നൂറ്റി അമ്പതോളം കുടുംബശ്രീ വനിതകളെ തിരഞ്ഞെടുത്തിരുന്നു.

പുസ്തകങ്ങള്‍ അച്ചടിച്ച് ഓരോ ജില്ലകളിലുമുള്ള ഹബ്ബുകളില്‍ എത്തിക്കുന്നതിന്റെ ചുമതല കെ.ബി.പി.എസിനാണ്. ഇവിടെ നിന്നും നല്‍കുന്ന എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലികളാണ് കുടുംബശ്രീ അംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ പുസ്തകങ്ങള്‍ പിന്നീട് കെ.ബി.പി.എസിന്റെ നേതൃത്വത്തില്‍ ഹബ്ബുകള്‍ക്ക് കീഴിലുള്ള 3302 സൊസൈറ്റികള്‍ക്ക് നല്‍കും. തുടര്‍ന്ന് ഇവിടെ നിന്നും ഓരോ വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങള്‍ എത്തിക്കുകയായിരുന്നു. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് ഹബ്ബിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചത്.

പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു കൊണ്ട് സംസ്ഥാനത്തെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ജീവനക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും അക്ഷീണ പരിശ്രമങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ ജൂൺ ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂർണ ഡ്രൈ ഡേ അധികൃതർ പ്രഖ്യാപിച്ചു

Next Story

നടേരി മുത്താമ്പി മണലൊടിയിൽ രാഘവൻ അന്തരിച്ചു

Latest from Main News

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ രാത്രിയോടെ എറണാകുളത്തുനിന്നും മൃതദേഹം തിരുവനന്തപുരത്തെ മുടവൻമുകളിലുള്ള വീട്ടിൽ

വാളയാറിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയതിൻ്റെ നിർണായക ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണ സംഘം

പാലക്കാട്‌ വാളയാറിൽ അതിഥി തൊഴിലാളിയായ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാംനാരായണൻ

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകം അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സുഹൃത്ത് തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ

2026 ജനുവരി മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് ജ്യോത്സ്യൻ വിജയൻ നായർ കോയമ്പത്തൂർ

അശ്വതി -ഗുണദോഷ സമ്മിശ്രമായ കാലം. ആരോഗ്യപരമായി ഗുണം കുറയും. കുടുംബത്തില്‍ പുരോഗതി. ചെലവ് കൂടും. ഭൂമി വില്‍പ്പനയ്ക്ക് ഏജന്റായി പ്രവര്‍ത്തിച്ച് ധനലാഭം

റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും

റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി