അത്തോളി യിൽ ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു ; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

/

അത്തോളി: ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു. ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

കോതങ്കൽ ഡി എസ് കെ ലൈറ്റ് ആൻ്റ് സൗണ്ട്സ് ഉടമ അമ്പലകുളങ്ങര ജയൻ്റെ വീട്ടിലെ വയറിങ്ങാണ് ഇന്ന് പുലർച്ചെയുണ്ടായ ഇടി മിന്നലിൽ കത്തിനശിച്ചത്.

ജയൻ കുടുബ സമേതം താമസിക്കുന്ന ദീപപ്രഭയിലാണ് വയറിങ് കത്തി അപകടം ഉണ്ടായത്. കംമ്പ്യൂട്ടർ, ഫാൻ, സിസി ക്യാമറാ യൂണിറ്റ്, ഇൻവർട്ടർ, സ്വിച്ചുകൾ എന്നിവ കത്തിപ്പോയി. തീ പടർന്ന് ജനൽ കർട്ടനുകളും കത്തിപ്പോയി. തീക്കത്തി ചുമരിൽ നിറയെ കരി പടർന്നിട്ടുണ്ട്. രാവിലെ 5 മണിയോടെയാണ് വീട്ടിൽ ഉറങ്ങിക്കിടന്നവർ പുക കണ്ടുണർന്നത്. പുകയിൽ കുടുങ്ങി ശ്വാസം മുട്ടനുഭവപ്പെട്ട ജയൻ , ഭാര്യ സുനിത, മക്കളായ ഹരി തീർഥ്, ഋതു ദേവ് എന്നിവർ കൊളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി. വൈദ്യുത ബന്ധം വിച്ഛേദിച്ചു.

 

വില്ലേജ് ഓഫീസർ സുബ്രഹ്മണ്യനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷും സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗൾഫിൽനിന്ന് ശരീരത്തിനകത്ത് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

Next Story

അരിക്കുളത്ത് കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

Latest from Local News

ആയുർവേദ ചികിത്സകനും കലാസാംസ്കാരിക പ്രവർത്തകനുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ അന്തരിച്ചു

മേപ്പയ്യൂർ : പ്രതീക്ഷ നഗർ. പാരമ്പര്യ ആയുർവേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനും ,ജീവൻ ഔഷധി മേപ്പയ്യൂർ

സീബ്രാ ലൈനിലൂടെ കുട്ടികൾ; അമിതവേഗത്തിൽ കെഎസ്ആർടിസി – ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ്

മലപ്പുറം ∙ അമിതവേഗത്തിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ

ദേശാഭിമാനി ലേഖകൻ ടി.കെ. നാരായണനെ അനുസ്മരിച്ചു

ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റേയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും ആദ്യകാല നേതാക്കളിലൊരാളും ദീർഘകാലം ദേശാഭിമാനി പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകനുമായിരുന്ന ടി കെ നാരായണനെ

കിഴൂർ റോഡ് അടയ്ക്കരുതെന്ന ആവശ്യം; കലക്ടറുമായി സർവകക്ഷി ആക്ഷൻ കൗൺസിൽ ചർച്ച നടത്തി

നന്തി : എൻ.എച്ച്. 66 നിർമാണത്തിന്റെ ഭാഗമായി നന്തി–കിഴൂർ റോഡ് അടയ്ക്കുന്നതിനെതിരെ സർവകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ജില്ലാകലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിന്റെ