കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടി; കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ വിദ്യാർഥി മരിച്ചു

/

കോഴിക്കോട്; ടെറസിനു മുകളിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടി  കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ വിദ്യാർഥി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക്ക് (12) ആണ് മരിച്ചത്.

ഈ മാസം 24നാണ് ഷോക്കേറ്റത്. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിഞ്ഞത്. മാലിക്ക് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

എഴുപത് ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. ടെറസിന്റെ മുകൾ ഭാഗത്ത് കൂടെ കടന്നു പോകുന്ന ലൈനിലേക്ക് 2 മീറ്റർ മാത്രമാണ് അകലമുള്ളത്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളുടെ വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കാൻ തീരുമാനം

Next Story

ദേശീയപാതയിൽ വടകരക്കും പയ്യോളിക്കും ഇടയിൽ കടുത്ത യാത്രാദുരിതം

Latest from Local News

ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) അന്തരിച്ചു. വട്ടോളിബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു.പരേതരായ കണാരൻ്റേയും

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു. പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ ബാലകൃഷ്ണൻ (റിട്ട.

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ രാവിലെ 10 മണിക്ക്

അരിക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിക്കുളം  മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി. ഇന്നലെ വൈകുന്നേരം നാല് മണിക്ക്