കനത്ത മഴ കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാർ ദുരിതത്തിൽ

കൊല്ലം: ഓരോ കനത്ത മഴ പെയ്യുമ്പോഴും കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാരുടേയും നെഞ്ചിടിപ്പ് കൂടുകയാണ്. റോഡിലിറങ്ങി നടക്കാൻ പോലുമാകാത്തത്ര ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയാണ് നീരൊഴുക്ക് തടയുന്നത്. വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടയും വിധമാണ് ബൈപ്പാസ് നിർമാണം നടക്കുന്നത്. വലിയ വയൽക്കുനി ഭാഗങ്ങളിൽ വാഹനങ്ങൾ പോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. പല വീടുകളുടേയും വരാന്തവരെ മലിനജലം എത്തിക്കഴിഞ്ഞു.കോമത്ത് ഭാഗത്ത് മൂന്ന് നാല് വീടുകൾ ഒറ്റപ്പെട്ട നിലയിലായി.
എത്രയും വേഗം ആവശ്യമായ നടപടികൾ വേണമെന്ന് പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് റിട്ട: എഫ്. സി.ഐ ജീവനക്കാരൻ കൊല്ലറുകണ്ടി നാരായണൻ നായർ അന്തരിച്ചു

Next Story

കൊയിലാണ്ടി സഹീറ മൻസിൽ എൻ ഇ മുഹമ്മദ് ഷരീഫ് അന്തരിച്ചു

Latest from Main News

ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം

ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായ എല്‍.ഇ.ഡി പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍

യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

കേരളത്തിൽ ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ലഭിക്കേണ്ട മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജിയുമായി പ്രതി അഫാൻ്റെ പിതാവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജിയുമായി പ്രതി അഫാൻ്റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട്

പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി. ഒരു മാസത്തേക്ക് കൂടി സമയം അനുവദിച്ചതോടെ