എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓർമപരിശോധന അവസാനിപ്പിച്ച് പ്രായോഗിക അറിവിന് ഊന്നൽ നൽകണമെന്ന് വിദ്യാഭ്യാസ കോൺക്ലേവിന്റെ കരട് റിപ്പോർട്ടിൽ പറഞ്ഞു. വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം പഠിച്ചത് ഓർത്തെടുത്ത് എഴുതൽ മാത്രമാണ് ഇപ്പോഴത്തെ രീതി. അതിനാൽ പഠന വിഷയത്തിന്റെയും കഴിവിന്റെയും നേരിയ ഭാഗം മാത്രം അളക്കപ്പെടുന്നു. ഇവ ആകമാനം പൊളിച്ചെഴുതേണ്ടതുണ്ട് എന്നാണ് കണ്ടെത്തൽ.

 

കുട്ടിക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ അവസരം ഒരുക്കുക എന്നതാണ് ആദ്യപടി. വിദ്യാർഥിക്ക് ഇഷ്ടാനുസരണം നിശ്ചിത എണ്ണം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ സാധിക്കണം. ഇതിനുവേണ്ടി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്താം.

ഒരു പരീക്ഷക്ക് പകരം ഒന്നിലധികം നടത്തി കൂട്ടത്തിൽ മികച്ച പ്രകടനം പരിഗണിക്കും. ഇതുവഴി കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.  പരീക്ഷ പരിഷ്കരണം തന്നെയായിരുന്നു വിദ്യാഭ്യാസ കോൺക്ലേവിൻ്റെ മുഖ്യ അജണ്ട. സംസ്ഥാനതലത്തിൽ മാത്രമുള്ള പരീക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

പുസ്തകം നോക്കിയുള്ള പരീക്ഷ, പ്രോജക്ട് പ്രവർത്തനം, വാചാ പരീക്ഷ തുടങ്ങിയ രീതികൾ അവലംബിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കോൺക്ലേവിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച ശേഷം ആകും വിദ്യാഭ്യാസവകുപ്പ് അടുത്തഘട്ടത്തിലേക്ക് കടക്കുക.

Leave a Reply

Your email address will not be published.

Previous Story

നടേരി പോസ്റ്റ് മാസ്റ്ററായി സർവീസിൽ നിന്നും വിരമിച്ച ആർ കെ സുമതിക്ക് പൗരാവലി യാത്രയയപ്പ് നൽകി

Next Story

വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്

Latest from Main News

മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ

മുൻ സിപിഎം  എംഎൽഎയായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറെനാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് രാജേന്ദ്രന്റെ പ്രഖ്യാപനം.

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി

വിവാദങ്ങൾക്കിടെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി.  സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി.  വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി തലസ്ഥാനത്തെത്തും. രാത്രി

കൊയിലാണ്ടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ.ലോഹ്യ വരുമോ?

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ ആര്‍ ജെ ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യയെ രംഗത്തിറക്കാന്‍ എല്‍ ഡി എഫ് ആലോചിക്കുന്നു. ആര്‍ ജെ