എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓർമപരിശോധന അവസാനിപ്പിച്ച് പ്രായോഗിക അറിവിന് ഊന്നൽ നൽകണമെന്ന് വിദ്യാഭ്യാസ കോൺക്ലേവിന്റെ കരട് റിപ്പോർട്ടിൽ പറഞ്ഞു. വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം പഠിച്ചത് ഓർത്തെടുത്ത് എഴുതൽ മാത്രമാണ് ഇപ്പോഴത്തെ രീതി. അതിനാൽ പഠന വിഷയത്തിന്റെയും കഴിവിന്റെയും നേരിയ ഭാഗം മാത്രം അളക്കപ്പെടുന്നു. ഇവ ആകമാനം പൊളിച്ചെഴുതേണ്ടതുണ്ട് എന്നാണ് കണ്ടെത്തൽ.

 

കുട്ടിക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ അവസരം ഒരുക്കുക എന്നതാണ് ആദ്യപടി. വിദ്യാർഥിക്ക് ഇഷ്ടാനുസരണം നിശ്ചിത എണ്ണം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ സാധിക്കണം. ഇതിനുവേണ്ടി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്താം.

ഒരു പരീക്ഷക്ക് പകരം ഒന്നിലധികം നടത്തി കൂട്ടത്തിൽ മികച്ച പ്രകടനം പരിഗണിക്കും. ഇതുവഴി കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.  പരീക്ഷ പരിഷ്കരണം തന്നെയായിരുന്നു വിദ്യാഭ്യാസ കോൺക്ലേവിൻ്റെ മുഖ്യ അജണ്ട. സംസ്ഥാനതലത്തിൽ മാത്രമുള്ള പരീക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

പുസ്തകം നോക്കിയുള്ള പരീക്ഷ, പ്രോജക്ട് പ്രവർത്തനം, വാചാ പരീക്ഷ തുടങ്ങിയ രീതികൾ അവലംബിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കോൺക്ലേവിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച ശേഷം ആകും വിദ്യാഭ്യാസവകുപ്പ് അടുത്തഘട്ടത്തിലേക്ക് കടക്കുക.

Leave a Reply

Your email address will not be published.

Previous Story

നടേരി പോസ്റ്റ് മാസ്റ്ററായി സർവീസിൽ നിന്നും വിരമിച്ച ആർ കെ സുമതിക്ക് പൗരാവലി യാത്രയയപ്പ് നൽകി

Next Story

വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്

Latest from Main News

വൈദ്യുതി ബിൽ ഇനി 1000 രൂപ വരെ പണമായി അടയ്ക്കാം അതിൽ കൂടുതലുള്ളത് ഓൺലൈനിൽ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ നിയന്ത്രണം ശക്തമാക്കി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കുമെന്ന്

മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു

തൃശൂർ സിറോ മലബാർ കത്തോലിക്ക അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച്​ ബിഷപ്പ്​ മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. മാനന്തവാടി

കോഴിക്കോട് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ സിറാജ് മാധ്യമപ്രവർത്തകൻ മരിച്ചു 

  കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കാർഡുകാർക്ക് പ്രതിമാസം 28