റേഷൻ വിതരണത്തിൽ കേന്ദ്രഏജൻസിയായ എൻഐസിയുടെ ട്രയൽ റൺ സ്ഥിരീകരിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ

റേഷൻ വിതരണത്തിൽ കേന്ദ്രഏജൻസിയായ എൻഐസിയുടെ ട്രയൽ റൺ സ്ഥിരീകരിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ. റേഷൻ വിതരണത്തിലെ സാങ്കേതിക സേവനത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ട്രയൽ റണ്ണിനു ശേഷം തുടർ നടപടി എടുക്കുമെന്നും സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു ഐഎഎസ് അറിയിച്ചു.

 
ഐടി മിഷനെ ഒഴിവാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത് ബാബു  ഇത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് സ്ഥിരീകരിച്ചു. എൻഐസിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ച ശേഷമേ തുടർനടപടി ഉണ്ടാകൂ എന്നാണ് സിവിൽ സപ്ലൈസ് കമ്മീഷണറുടെ വിശദീകരണം. ട്രയൽറൺ തീയതി തീരുമാനിക്കാൻ അടുത്തയാഴ്ച്ച യോഗം ചേരും. എൻഐസിയെ ഐടി മിഷനൊപ്പം സമാന്തരമായി കൊണ്ടുപോകാൻ നേരത്തെ ധാരണയായെന്നും ഇതിന് 3.5ലക്ഷം രൂപ നൽകിയെന്നും  അറിയിച്ചിട്ടുണ്ട്.

എൻഐസിയെയും ഐടി മിഷനെയും ഒരുമിച്ച് കൊണ്ടുപോകാൻ ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നെങ്കിലും അത് പ്രായോഗികമാകില്ലെന്ന് വിലയിരുത്തിയാണ് എല്ലാ റേഷൻ സേവനങ്ങളും എൻഐസിക്ക് നൽകാൻ പൊതുവിതരണ വകുപ്പ് നടപടി തുടങ്ങിയത്. റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജൻസിയെ കൊണ്ടുവന്നാൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാവും.

Leave a Reply

Your email address will not be published.

Previous Story

മണിപ്പാൽ യൂണിവേഴ്സി ഓഫ് ഹയർ എജുക്കേഷനിൽ നിന്നും മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി കൃഷ്ണപ്രിയ ടി.കെ

Next Story

നവഭാരത ശില്പി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും.

സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

  കേരളത്തിൽ ദേശീയപാതാ പ്രവൃത്തികൾക്കിടെ സുരക്ഷാ മതിലും റോഡും തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി