ശബരിമലയിൽ മാസപൂജയ്ക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു

ശബരിമലയിൽ മാസപൂജയ്ക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. മാസപൂജയ്ക്കായി നടതുറക്കുമ്പോൾ വെർച്വൽ ക്യൂവിലൂടെ പ്രവേശിപ്പിക്കുന്ന പരമാവധി തീർത്ഥാടകരുടെ എണ്ണം അമ്പതിനായിരമാക്കി നിജപ്പെടുത്തി. മാസപൂജയ്ക്ക് നടതുറക്കുന്നത് മലയാളമാസം അവസാനദിവസം വൈകീട്ടായതിനാൽ അന്ന് 25,000 തീർത്ഥാടകരെ മാത്രമേ അനുവദിക്കൂ.

മാസപൂജയ്ക്ക് മിക്കപ്പോഴും ഇതിലും താഴെയാണ് തീർത്ഥാടകരുടെ എണ്ണമെന്ന് ദേവസ്വം ബോർഡ് പറയുന്നു. എങ്കിലും ക്രമീകരണങ്ങളിൽ വീഴ്ച ഉണ്ടാകാതിരിക്കാനാണ് മാസപൂജയ്ക്കും പരിധി നിശ്ചയിച്ചത്.

അതേസമയം വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ഇൻഷുറൻസിന്റെ നടത്തിപ്പിന് അടുത്ത തീർത്ഥാടനകാലം മുതൽ ബുക്കിങ് സമയത്ത് 10 രൂപ ഈടാക്കും. അടുത്ത തീർത്ഥാടനത്തിന്റെ ഒരുക്കം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനങ്ങൾ.

നിലവിലെ ഇൻഷുറൻസ് പദ്ധതിയിൽ ചെറിയ ആനുകൂല്യമാണ് നൽകുന്നത്. അതിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധവുമല്ല. ഇൻഷുറൻസ് വിപുലമാക്കുന്നതിന് കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിക്കും. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം ബാരിക്കേഡിലൂടെ കടത്തിവിടുകയും അപ്പം, അരവണ പ്രസാദവിതരണ കൗണ്ടറുകളിൽ ആദ്യ ക്യൂ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെയ്ക്കുകയും ചെയ്യും. സ്പോൺസർമാരുടെ യോഗം ജൂൺ ആദ്യവാരം പമ്പയിൽ നടക്കുന്നുണ്ട്.

അരവണ പ്ലാന്റിൽ കൗണ്ടിങ് സെൻസർ

*അരവണയുടെ കണക്കെടുക്കാൻ പ്ലാന്റിൽ സെൻസർ സംവിധാനം. കൗണ്ടറിലെ അറിയിപ്പുകൾ മൈക്കിലൂടെ.

*നിലയ്ക്കൽ പാർക്കിങ്ഗ്രൗണ്ടിലും സന്നിധാനത്തും സുരക്ഷയ്ക്ക് കൂടുതൽ വിമുക്തഭടന്മാർ.

*അന്നദാന മാലിന്യം, മനുഷ്യവിസർജ്യം എന്നിവ ഇന്ധനമാക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാരിന്റെയും സ്പോൺസർമാരുടെയും സഹായം തേടും.

*വഴിപാട് കൗണ്ടറുകളിലും പൊതുസ്ഥലങ്ങളിലും എൽ.ഇ.ഡി. മോണിറ്റർ.

*അന്നദാനമണ്ഡപത്തിൽ ഭക്തർക്ക് കൂപ്പൺ നൽകുന്നതിനുപകരം പി.ഒ.എസ്. മെഷീൻ വഴി ടോക്കൺ.

*ഡോളിക്ക് പ്രീപെയ്ഡ് രജിസ്ട്രേഷൻ, ക്യൂ.ആർ.കോഡ്, ആർ.എഫ്.ഐ.ഡി. സ്‌കാനിങ്ങ്.

* സ്പെഷ്യൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് താമസസ്ഥലം മുൻകൂർ നിശ്ചയിക്കും.

Leave a Reply

Your email address will not be published.

Previous Story

25-ാം വിവാഹ വാര്‍ഷികത്തിൽ നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് ദമ്പതികള്‍ മാതൃകയായി

Next Story

അരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.