ശ്യാമവാനിലെ മാരിവില്ലഴകായ്… സത്യചന്ദ്രൻ പൊയിൽക്കാവ്

“മനസ്സിന്റെ തീരത്തഴകിൽ
കാവ്യങ്ങൾ തീർക്കാൻ വായോ…” 

‘പാപനാശിനി’യിൽ സ്പുടം ചെയ്തെടുത്ത അക്ഷരങ്ങളുമായി ഉച്ചവെയിലിൽ, പിഞ്ഞിയ കീശയിലെ കടലാസു തുണ്ടിൽ നാലുവരി കവിതകളുമായി അയാൾ നടന്നു നീങ്ങാറുണ്ട്..
“തീ പിടിച്ച പോലൊരു മനുഷ്യൻ ” എന്നാണ് സാഹിത്യകാരൻ മുഹമ്മദ്‌ അബ്ബാസ് ആ കവിയെ ഉപമിച്ചത്. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും രാകിമിനുക്കിയെടുത്ത വികാര തീവ്രവും ഭാവസാന്ദ്രവുമായ ആ കവിതകൾ ‘കള്ളം പറയുന്ന സിനിമകളെ’ക്കാൾ ചുട്ടു പൊള്ളുന്നതാണ്..

ഇന്നിപ്പോൾ ‘പൊയിൽക്കാവിന്റെ കവിതകൾ’ കേരള പാഠാവലി ഏഴാം തരത്തിൽ കുട്ടികൾക്ക് പഠിക്കാനായി തയ്യാറായിരിക്കുന്നു. കബളിപ്പിക്കപ്പെടലിന്റെയും അവഗണനയുടെയും രുചി ഒരുപാട് തൊട്ടറിഞ്ഞ നമ്മുടെ നാടിന്റെ കവി “സത്യചന്ദ്രൻ പൊയിൽക്കാവ് ” അംഗീകരിക്കപ്പെടലിന്റെ നിറവിലാണ്. “ശ്യാമവാനിൽ ഒരു മഴവില്ല് ” എന്നാണ് ഈ സന്തോഷ നിമിഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ആ മാരിവില്ലഴക് നമ്മുടെ കുട്ടികൾ ആസ്വദിച്ചറിയട്ടെ…

‘മണലിനായ് നടന്ന് നടന്ന് അയാൾ പുഴയിൽ തന്നെ താമസമാക്കി’ എന്നു പറഞ്ഞതു പോലെ അക്ഷരങ്ങളിലൂടെ അലഞ്ഞ് കവിതയുടെ പുഴയിൽ അയാൾ നീരാടി.,
അപ്പോഴും അദ്ദേഹം സിനിമാമോഹവുമായി കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു. പണവും പ്രശസ്തിയും മോഹിച്ചവർ ആ കഥകളൊക്കെയും കട്ടെടുത്തു. കപട ലോകത്തു ആത്മാർത്ഥമായ ഹൃദയമുള്ളൊരു വ്യത്യസ്തനായൊരു പാവമാം കവി ‘ദൈവമേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ‘ എന്നു കവിതയെഴുതി. ‘ജീവിച്ചിരിക്കാത്ത സാക്ഷി ‘ മാത്രമുള്ള ആ കഥകളുടെ ഉടമ താനാണെന്ന് ആരോട് പറയുമെന്ന് കവി പൊള്ളുന്ന അക്ഷരങ്ങൾ കൊണ്ട് ചോദിക്കുന്നു…

‘ഏലവും കുരുമുളകുമല്ലേ നിങ്ങൾക്ക് കൊണ്ടുപോവാൻ പറ്റുള്ളൂ, ഇവിടുത്തെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോവാൻ പറ്റില്ലല്ലോ’ എന്നു സാമൂതിരി പറങ്കികകളോട് പറഞ്ഞതു പോലെ, അനുഭവങ്ങളുടെ ആഴങ്ങളിൽ സ്പുടം ചെയ്തെടുത്ത ആ കവിമനസ്സ് ആർക്ക് കട്ടെടുക്കാനാവും.?

‘സത്യചന്ദ്രൻ പൊയിൽക്കാവ് ‘ ഇനിയും കഥകൾ പറയും. ‘ശേഷം ഭാഗം സ്‌ക്രീനിൽ’ എന്റെ തല എന്റെ ഫിഗർ എന്നത് പോലെ നമ്മുടെ നാടിന്റെ പേര് തെളിഞ്ഞു വരും…

കാലനിയോഗം പോലെ, കാവ്യനീതി പോലെ ‘ഒരു നാൾ വരും’…

ആശംസകൾ സത്യേട്ടാ.. 

Leave a Reply

Your email address will not be published.

Previous Story

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് വയസുകാരന് ദാരുണാന്ത്യം

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി

Latest from Literature

ഡോക്ടർ ശ്രീലക്ഷ്മി കവുത്തി മഠത്തിലിന് 2.5 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

ചേളന്നൂർ : കോഴിക്കോട് ശ്രീലക്ഷ്മി ചേളന്നൂർ സ്വദേശിയും ഗവേഷകയുമായ യൂറോപ്യൻ യൂണിയൻ നൽകുന്ന 2.5. കോടി രൂപയുടെ പ്രശസ്തമായ മേരി ക്യൂറി

ജനഹൃദയത്തിൽ നിറഞ്ഞു നിന്ന കവി ഗിരീഷ് പുത്തഞ്ചേരി ; ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക്‌ ഇന്ന് 15 വയസ്സ്

‘പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിൻമേൽ ഉമ്മ വെച്ചു അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലിനിലാവിനെ മടിയിൽ വെച്ചു..’ കാവ്യഗന്ധമുള്ള വരികൾ കൊണ്ട്

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ‘ഹാർമണി കൊയിലാണ്ടി’ എം ടി-പി ജയചന്ദ്രൻ-മണക്കാട്ട് രാജൻ അനുസ്മരണം നടത്തി

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തി പ്രശസ്ത

എം.ടി എന്നും ഒരു ഫീലായിരുന്നു…..

ഡോ.ലാൽ രഞ്ജിത്ത് ഞാൻ ജനിക്കുന്നതിന് 25 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു പുസ്തകം പിന്നേയും അത്രയും വർഷങ്ങൾക്ക് ശേഷം വായിക്കുകയായിരുന്നു ഞാൻ.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കവാട നിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ