കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മാങ്കാവ് തറക്കൽ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടിൽ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. കുളത്തിൽ ചാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു.

 

ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടർന്ന് പരിഭ്രാന്തരായ സുഹൃത്തുക്കൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി അഗ്‌നിരക്ഷാസേനയാണ് കുട്ടിയെ കരക്കെത്തിച്ച്  സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് സെന്റ്ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയായിരുന്നു. സഹോദരി: ശ്രീഷ.

Leave a Reply

Your email address will not be published.

Previous Story

അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്തു നിര്‍മ്മിച്ച ‘ മന്ഥന്‍ ‘ ഹിന്ദിസിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

Next Story

കാറ്റിലും, മഴയിലും 30 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു പൊതുജനം ജാഗ്രത പുലർത്തണം

Latest from Local News

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന പരിപാടി

സേവാഭാരതി മേപ്പയൂരിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു

മൂന്നുവർഷം മുമ്പ് രൂപീകൃതമായ സേവാഭാരതി മേപ്പയൂർ യൂണിറ്റ് പാലിയേറ്റീവ് പ്രവർത്തനരംഗത്തേക്ക് കടക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18 ചൊവ്വാഴ്ച

നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

യംഗ്സ്റ്റേർസ് സോഷ്യൽ എജ്യുക്കേഷണൽ ചാരിറ്റബൾ ട്രസ്റ്റ് നരക്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം നരക്കോട് സെൻ്ററിൽ വെച്ച് നടന്നു.

‘ചേര്‍ത്ത് പിടിച്ച നാണുവേട്ടന്‍,’ ഓര്‍മകളെ ഞങ്ങളും ചേര്‍ത്ത് പിടിക്കുന്നുവെന്ന് എസ്എന്‍ഡിപിയിലെ പഴയ എസ്എഫ്‌ഐക്കാര്‍

കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായിക്കണ്ട്