റോഡുകളിലെ വെള്ളക്കെട്ട് നീക്കാൻ അടിയന്തിര നടപടി വേണം

/

നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന നേഷണൽ ഹൈവേയുടെ പലഭാഗങ്ങളിലും കനത്ത മഴയും, വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും, കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ് പൊയിൽക്കാവ്, ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂർ എന്നിവിടങ്ങളി’ലാണ് രൂക്ഷമായ വെള്ളക്കെട്ടും യാത്രാ ദുരിതവും ഉണ്ടായിരിക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകുന്നതിന്ന് നേരത്തെ ഉണ്ടായിരുന്ന പ്രകൃതിദത്തമായ പല നീർച്ചാലുകളും അടഞ്ഞതോ, ഇല്ലാതായതോ ആണ് പ്രശ്നം ഗുരുതരമാക്കിയത്. ഇത് കാരണം ഇടക്കിടെ ദീർഘനേരം ഗതാഗതക്കുരുക്കും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിന്‌ പരിഹാരം ഉണ്ടാക്കുന്നതിന്‌ നേഷണൽ ഹൈവേ അധികൃതരുടെയും, നിർമ്മാണക്കമ്പനിയുടേയും അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

റോഡുകളിലെ വെള്ളക്കെട്ട് നീക്കാൻ അടിയന്തിര നടപടി വേണം

Next Story

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

Latest from Local News

ഭരണഘടനാ മൂല്യങ്ങളും അക്ഷരവെളിച്ചവുമായി എരവട്ടൂരിൽ ‘അക്ഷര കരോൾ’

റിപ്പബ്ലിക് ദിനാഘോഷത്തിന് വേറിട്ട മാതൃകയുമായി എരവട്ടൂർ ജനകീയ വായനശാല. ഭരണഘടനാ സാക്ഷരതയും വായനയുടെ പ്രസക്തിയും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘അക്ഷര കരോൾ’ ശ്രദ്ധേയമായി.

എം.പി ഫണ്ട് വിനിയോഗം: രണ്ട് വർഷത്തേക്കായി 9.72 കോടി രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ചു

വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് (MPLADS) ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗം ജില്ലാ

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ റിപ്പബ്ലിക്ക് ദിന പരിപാടികൾക്ക് തുടക്കമായി

‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി റിപ്പബ്ലിക്കിൻ്റെ 77ാം വാർഷികാഘോഷ ങ്ങൾക്ക് മേലൂർ കെ.എം. എസ് ലൈബ്രറിയിൽ തുടക്കമായി.

ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോം ഗാർഡ് മരിച്ചു

ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോം ഗാർഡ് പ്രകാശൻ മരണത്തിന് കീഴടങ്ങി. താമരശ്ശേരി പോലീസ്

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ബാലുശേരിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരുന്ന ചെറുപുഴ പാണയങ്കാട്ട് അലക്സ്