ദേശീയ പാത നിർമ്മാണം പ്രവൃത്തി ത്വരിതപ്പെടുത്തണം. സി പി ഐ

/

കോഴിക്കോട്: ദേശീയപാതാ നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്കരവും പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നുമുണ്ട്.


ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളിൽപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മഴക്കാല ദുരിതങ്ങൾ കൂടി വരുന്നതോടെ യാത്ര വീണ്ടും ദുരിതപൂർണ്ണമാവും.
ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കരാർ കമ്പനിക്ക് നിർദ്ദേശം നത്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗത്തിൽ കെ മോഹനൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സി പി ഐ സംസ്ഥാന എക്സി: അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പ്രസംഗിച്ചു.

   

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലർ ഇറക്കി

Next Story

സി ബി എസ് സി വിദ്യാർത്ഥികൾക്കായി 8,9,10 ക്ലാസുകളിലേക്ക് ട്യൂഷൻ ആരംഭിച്ച് കൊയിലാണ്ടി ഫീനിക്സ് അക്കാദമി

Latest from Main News

തൃശൂർ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: പഴയ കേസിലെ പ്രതി സവാദ് വീണ്ടും അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വടകര സ്വദേശി സവാദിനെ തൃശൂർ ഈസ്റ്റ് പൊലീസ്

വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍

  തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം