തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡുകള്‍ പുനര്‍ വിഭജിക്കും; കൊയിലാണ്ടി നഗരസഭ വാര്‍ഡുകളുടെ എണ്ണം 48 ആയി ഉയര്‍ന്നേക്കും

കൊയിലാണ്ടി: അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുളള നഗരസഭ-പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജനസംഖ്യ സെന്‍സസ് പൂര്‍ത്തിയാകുന്നതോടെ വാര്‍ഡ് വിഭജനത്തിനുളള നടപടികള്‍ ആരംഭിക്കും. കൊയിലാണ്ടി നഗരസഭയില്‍ നിലവില്‍ 44 വാര്‍ഡുകളാണ് ഉളളത്. അത് 48 ആയി ഉയരുമെന്നാണ് സൂചന.

1994-ല്‍ ആണ് കൊയിലാണ്ടി നഗരസഭ നിലവിൽ വന്നത്. 1995ലാണ് നഗരസഭ ഭരണ സമിതി അധികാരമേറ്റെടുത്തത്. 1994 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമയത്ത് 32 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 38 വാര്‍ഡുകളായി ഉയര്‍ന്നു. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന നടേരി ഭാഗം കൂടി 2000 ല്‍ കൊയിലാണ്ടി നഗരസഭയോട് കൂട്ടിച്ചേര്‍ത്തതോടെ വാര്‍ഡുകളുടെ എണ്ണം ഉയരുകയായിരുന്നു. 2010 -ല്‍ 44 വാര്‍ഡുകളായി വാര്‍ഡുകളുടെ എണ്ണം പിന്നീട് വീണ്ടും ഉയര്‍ന്നു. നഗരസഭയിലെ ജനസംഖ്യയുടെയും വീടുകളുടെയും എണ്ണം ഉയരുന്നതനുസരിച്ചാണ് വാര്‍ഡുകളുടെ എണ്ണവും കൂടി വരുന്നത്. 1250 ന് മുകളില്‍ വോട്ടര്‍മാരുളള വാര്‍ഡുകള്‍ തീര്‍ച്ചയായും വിഭജിക്കും.


29.05 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുളള കൊയിലാണ്ടി നഗരസഭയില്‍ വിയ്യൂര്‍, പന്തലായനി, അരിക്കുളം വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 71929 ആണ്. വാര്‍ഡുകളുടെ പുനര്‍ വിഭജനത്തിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടും. എന്നാലും ഭരിക്കുന്ന മുന്നണിയുടെ താല്‍പ്പര്യത്തിനനുസരിച്ച് വാര്‍ഡുകള്‍ വിഭജിക്കുകയാണ് സ്വാഭാവികമായും ചെയ്യുക.


കൊയിലാണ്ടി നഗരസഭയില്‍ എല്‍.ഡി.എഫാണ് ഭരണം കയ്യാളുന്നത്.എല്‍.ഡി.എഫിന് 25 കൗണ്‍സിലര്‍മാരാണ് ഉളളത്. യൂ.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്.

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റം വരും. ചേമഞ്ചേരിയില്‍ നിലവിലുളള 20 വാര്‍ഡുകള്‍ 22 ആയി ഉയരുമെന്നാണ് വിവരം. നിലവില്‍ ഇവിടെ 11 സീറ്റുകളുളള എല്‍.ഡി.എഫാണ് ഭരിക്കുന്നത്. യൂ.ഡി.എഫിന് എട്ടും ബി.ജെ.പിയ്ക്ക് ഒരു സീറ്റുമുണ്ട്. മൂടാടിയില്‍ മൊത്തം 18 വാര്‍ഡുകളാണ് നിലവിലുളളത്. ഇതില്‍ 18 എല്‍.ഡി.എഫും ഏഴ് യൂ.ഡി.എഫുമാണ്.

Leave a Reply

Your email address will not be published.

Previous Story

കെ ശിവരാമൻമാസ്റ്റർ അനുസ്മരണം ഇന്ന് വൈകുന്നേരം സി എച്ച് ഓഡിറ്റോറിയത്തിൽ

Next Story

പെരുമ്പാവൂര്‍ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി

Latest from Local News

ഫ്രഷ്‌കട്ട് സംഘർഷത്തിൽ ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30

മിനി ദിശ കരിയർ എക്സ്പോ 2025 ന് തുടക്കമായി- ” നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ” : ഷാഫി പറമ്പിൽ

മേപ്പയ്യൂർ:നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നും ജീവിതത്തിൽ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്നും ഷാഫി പറമ്പിൽ

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ (28) അന്തരിച്ചു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് താഴെ മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്.  യു.കെയിൽ വാഹനാപകടത്തിലാണ് മരിച്ചത്.  സഹോദരങ്ങൾ: