അത്തോളി ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതം സഫലം പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

/

അത്തോളി : ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതം സഫലം പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.യു പി എസ് സി സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് എ റാഷിദലി ഉദ്ഘാടനം ചെയ്തു.

ഏത് പ്രവർത്തി ചെയ്യുമ്പോഴും അവ ആസ്വദിച്ച് ചെയ്താൽ അതിൽ വിജയം ഉറപ്പാണ്, പഠന ക്രമം അതിൽ നിന്നും വ്യത്യസ്ഥമല്ലന്ന് അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡന്റ് സന്ദീപ് കുമാർ നാലു പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി പി സുഹ്റ , റാഷിദലിയെ ആദരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ ഉപഹാരം സമർപ്പിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, മദർ പി ടി എ പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ , പി ടി എ വൈസ് പ്രസിഡന്റ് പി ടി സാജിത , സീനിയർ അധ്യാപിക പി കെ സിന്ധു , സ്റ്റാഫ് സെക്രട്ടറി കെ ശ്രീലേഖ ,

ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ .കെ .മീന, കെ എം മണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനിക്കാർ യാത്രാ ദുരിതത്തിൽ; കൂമൻതോട് റോഡിൽ അടിപ്പാത വേണം

Next Story

കുറ്റ്യാടിയിൽ പേരമകൻ്റെ മർദ്ധനമേറ്റ് വൃദ്ധമരിച്ചു

Latest from Local News

ആയുർവേദ ചികിത്സകനും കലാസാംസ്കാരിക പ്രവർത്തകനുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ അന്തരിച്ചു

മേപ്പയ്യൂർ : പ്രതീക്ഷ നഗർ. പാരമ്പര്യ ആയുർവേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനും ,ജീവൻ ഔഷധി മേപ്പയ്യൂർ

സീബ്രാ ലൈനിലൂടെ കുട്ടികൾ; അമിതവേഗത്തിൽ കെഎസ്ആർടിസി – ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ്

മലപ്പുറം ∙ അമിതവേഗത്തിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ

ദേശാഭിമാനി ലേഖകൻ ടി.കെ. നാരായണനെ അനുസ്മരിച്ചു

ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റേയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും ആദ്യകാല നേതാക്കളിലൊരാളും ദീർഘകാലം ദേശാഭിമാനി പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകനുമായിരുന്ന ടി കെ നാരായണനെ

കിഴൂർ റോഡ് അടയ്ക്കരുതെന്ന ആവശ്യം; കലക്ടറുമായി സർവകക്ഷി ആക്ഷൻ കൗൺസിൽ ചർച്ച നടത്തി

നന്തി : എൻ.എച്ച്. 66 നിർമാണത്തിന്റെ ഭാഗമായി നന്തി–കിഴൂർ റോഡ് അടയ്ക്കുന്നതിനെതിരെ സർവകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ജില്ലാകലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിന്റെ