ഇടുക്കി അമൃതമേട് അഥവാ കുരിശുമല ,അനുഭൂതി നിറയും കാഴ്ച

/

ഇടുക്കി അമൃതമേട് അഥവാ കുരിശുമല അടുത്ത കാലത്തായി സഞ്ചാരികളുടെ പ്രിയ കേന്ദ്രമാവുകയാണ്. ഇതൊരു തീര്‍ഥാടന കേന്ദ്രവും സാഹസികരായ ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട മലയുമാണ്. എല്ലാ സമയത്തും വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. നിറയെ തേയിലത്തോട്ടങ്ങളും കോക്കാട് കുന്നും ഇവിടെ കാണാം. കൂടുതല്‍ ഉയരത്തിലേക്ക് കടക്കുമ്പോള്‍ മനോഹരമായ കാഴ്ചകളാണ്.

ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് അമൃതമേട്. പീരുമേട് മേഖലയില്‍ നിന്നും അധികം ദൂരമല്ല ഇത്. കുമളിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണ് പീരുമേട്. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് യാത്രാമധ്യേ വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ പറ്റിയ ടൂറിസ്റ്റ് കേന്ദ്രമാണിത്. അമൃതമേട് കാണാന്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതലായും പീരുമേടിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തും. പീരുമേടും പരിസര പ്രദേശങ്ങളും ട്രക്കിംഗിനും സൈക്കിള്‍ സവാരിക്കും കുതിര സവാരിക്കും പേരു കേട്ടതാണ്.


അമൃതമേട് സ്ഥിതി ചെയ്യുന്നത് കുട്ടിക്കാനം മേഖലയിലാണ്. പീരുമേട് നിന്ന് മൂന്ന് കിലോമീറ്ററെ ഇവിടേക്കുള്ളു. സാഹസിക വിനോദസഞ്ചാരത്തിനും ട്രെക്കിംഗിനും പേരുകേട്ട സ്ഥലമാണ് കുട്ടിക്കാനം. ഉരുണ്ടുകൂടിയ കുന്നുകളും മനോഹരമായ ഭൂപ്രകൃതിയും നയനാന്ദകരമാണ്. കുട്ടിക്കാനത്തേക്കുള്ള യാത്ര മധ്യേ ധാരാളം തേയിലത്തോട്ടങ്ങളും ഉണ്ട്.

Leave a Reply

Your email address will not be published.

Previous Story

ട്യൂഷൻക്ലാസിൽ പോകുന്നത് നിർത്തിയ വിദ്യാർഥിനിക്ക് ഫീസ് തിരിച്ചുനൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

Next Story

കോഴിക്കോട് നടന്ന സൂപ്പർ ഗ്ലോ ഫാഷൻ റൺവെ നാഷണൽ ഷോയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

Latest from Main News

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി

തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡൽഹി: തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം .