പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനത്തിന് കെ.എസ്.ഇ.ബി

പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനം നടത്താൻ കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവ്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്ഷൻ ഓഫിസുകളിൽ ലൈൻമാൻ ഉൾപ്പെടെയുള്ള തസ്തികകളിലാണ് കരാർ നിയമനത്തിന് നിർദേശം. കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചവരെയും പരിചയസമ്പന്നരെയും നിയമിക്കാം. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പങ്കെടുത്ത യോഗത്തിലെ തീരുമാനം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.

കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോൾ ‘പവർ ബ്രിഗേഡ്’ എന്ന പേരിൽ 65 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ തിരിച്ചുവിളിച്ച് താൽക്കാലിക നിയമനം നടത്തിയിരുന്നു. അതേ മാതൃകയിൽ അതേ യോഗ്യതയിൽ അടുത്ത ആഗസ്റ്റ് വരെ സേവനകാലാവധി നിശ്ചയിച്ച് നിയമനം നടത്താനാണ് ഉത്തരവ്. ഓരോ സെക്ഷനിലെയും കുറവുള്ള ജീവനക്കാരുടെ എണ്ണവും അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തലത്തിൽ വേണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു

വർഷങ്ങളായി സെക്ഷൻ ഓഫിസുകളിൽ താഴെ തസ്തികകളിൽ നിയമനം നടക്കാത്തിനാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഓഫിസുകൾ വീർപ്പുമുട്ടുകയാണ്. കരാറടിസ്ഥാനത്തിൽ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് കുറച്ചെങ്കിലും പരിഹാരം കാണുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ചെയ്യുന്ന കഠിനാധ്വാനത്തിന് കെ.എസ്.ഇ.ബി പ്രതിദിനം നൽകിവന്നിരുന്നത് 675 രൂപ മുതലാണ്. അതുകൊണ്ടുതന്നെ ഈ ജോലി ചെയ്യാൻ പുതുതായി ആരും വരുന്നുമില്ല. വേതനം 750 രൂപയാക്കി വർധിപ്പിച്ചാണ് ഇപ്പോൾ കരാർ നിയമനത്തിന് ക്ഷണിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കൊട്ടിയൂർ വൈശാഖോത്സവം: നെയ്യാട്ടം 21-ന്

Next Story

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന്

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.