പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനത്തിന് കെ.എസ്.ഇ.ബി

പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനം നടത്താൻ കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവ്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്ഷൻ ഓഫിസുകളിൽ ലൈൻമാൻ ഉൾപ്പെടെയുള്ള തസ്തികകളിലാണ് കരാർ നിയമനത്തിന് നിർദേശം. കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചവരെയും പരിചയസമ്പന്നരെയും നിയമിക്കാം. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പങ്കെടുത്ത യോഗത്തിലെ തീരുമാനം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.

കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോൾ ‘പവർ ബ്രിഗേഡ്’ എന്ന പേരിൽ 65 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ തിരിച്ചുവിളിച്ച് താൽക്കാലിക നിയമനം നടത്തിയിരുന്നു. അതേ മാതൃകയിൽ അതേ യോഗ്യതയിൽ അടുത്ത ആഗസ്റ്റ് വരെ സേവനകാലാവധി നിശ്ചയിച്ച് നിയമനം നടത്താനാണ് ഉത്തരവ്. ഓരോ സെക്ഷനിലെയും കുറവുള്ള ജീവനക്കാരുടെ എണ്ണവും അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തലത്തിൽ വേണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു

വർഷങ്ങളായി സെക്ഷൻ ഓഫിസുകളിൽ താഴെ തസ്തികകളിൽ നിയമനം നടക്കാത്തിനാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഓഫിസുകൾ വീർപ്പുമുട്ടുകയാണ്. കരാറടിസ്ഥാനത്തിൽ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് കുറച്ചെങ്കിലും പരിഹാരം കാണുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ചെയ്യുന്ന കഠിനാധ്വാനത്തിന് കെ.എസ്.ഇ.ബി പ്രതിദിനം നൽകിവന്നിരുന്നത് 675 രൂപ മുതലാണ്. അതുകൊണ്ടുതന്നെ ഈ ജോലി ചെയ്യാൻ പുതുതായി ആരും വരുന്നുമില്ല. വേതനം 750 രൂപയാക്കി വർധിപ്പിച്ചാണ് ഇപ്പോൾ കരാർ നിയമനത്തിന് ക്ഷണിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കൊട്ടിയൂർ വൈശാഖോത്സവം: നെയ്യാട്ടം 21-ന്

Next Story

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന്

Latest from Main News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളിൽ ജൂലൈ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വക്കീൽ ​ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായുള്ള ഹര്‍ജിയിലെ വിവരങ്ങള്‍ സുപ്രീം കോടതി നിർദേശ പ്രകാരം എജി ഓഫീസിന് കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ