രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു

രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് വ്യാപക സ്വര്‍ണക്കടത്ത്. നേപ്പാള്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയുള്ള കള്ളക്കടത്തുകളില്‍ ഭീകരവാദ ഗ്രൂപ്പുകളുടെയും പങ്ക് വ്യക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ബംഗ്ലാദേശ് വഴി സ്വര്‍ണമെത്തിച്ച് ബംഗാള്‍ അതിര്‍ത്തി വഴി സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നതായുള്ള വിവരങ്ങള്‍ നേരത്തെ കസ്റ്റംസിന് ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തിന് പണമെത്തിക്കുന്നത് റിവേഴ്സ് ഹവാല വഴിയെന്നാണ് കണ്ടെത്തല്‍. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി വഴി കടത്തുന്ന സ്വര്‍ണക്കട്ടകള്‍ ബംഗാളില്‍ എത്തിച്ച് ഉരുക്കി ആഭരണങ്ങളാക്കിയും അല്ലാതെയും കേരളത്തിലേക്ക് കൊണ്ടുവരികയാണ്. നേപ്പാള്‍, ബീഹാര്‍, നെക്സോള്‍ പോലുള്ള വനാതിര്‍ത്തികളിലൂടെയും കടന്നു കയറിയും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നാണ് വിവരം.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്തിന് ഏജന്റുമാര്‍ മറ്റ് വഴികള്‍ തേടിയത്. ഇതിനൊപ്പം ഭീകരവാദ സംഘടനകളും ഫണ്ട് സ്വരൂപിക്കാന്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ലുക്കൗട്ട് നോട്ടിസില്‍ ഉള്ളവര്‍ നേപ്പാള്‍ അതിര്‍ത്തി വിമാനത്താവളങ്ങളില്‍ ഇറങ്ങി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുകയാണ് ചെയ്യുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളാണ് അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കടത്തുകളെയും നിയന്ത്രിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികളിലും സ്വര്‍ണ കടത്തുകള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരാള്‍ക്ക് 100 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാനാകുമെന്ന സാധ്യതകളെയാണ് കള്ളക്കടത്തുകാര്‍ ദുരുപയോഗം ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി വിദേശത്തു കടന്നതായി സൂചന

Next Story

‘സാരി കാൻസർ’ സാരിയുടുക്കുന്നതിലൂടെ വരുമോ? എന്താണ് സാരി കാൻസർ ?

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ