രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു

രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് വ്യാപക സ്വര്‍ണക്കടത്ത്. നേപ്പാള്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയുള്ള കള്ളക്കടത്തുകളില്‍ ഭീകരവാദ ഗ്രൂപ്പുകളുടെയും പങ്ക് വ്യക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ബംഗ്ലാദേശ് വഴി സ്വര്‍ണമെത്തിച്ച് ബംഗാള്‍ അതിര്‍ത്തി വഴി സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നതായുള്ള വിവരങ്ങള്‍ നേരത്തെ കസ്റ്റംസിന് ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തിന് പണമെത്തിക്കുന്നത് റിവേഴ്സ് ഹവാല വഴിയെന്നാണ് കണ്ടെത്തല്‍. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി വഴി കടത്തുന്ന സ്വര്‍ണക്കട്ടകള്‍ ബംഗാളില്‍ എത്തിച്ച് ഉരുക്കി ആഭരണങ്ങളാക്കിയും അല്ലാതെയും കേരളത്തിലേക്ക് കൊണ്ടുവരികയാണ്. നേപ്പാള്‍, ബീഹാര്‍, നെക്സോള്‍ പോലുള്ള വനാതിര്‍ത്തികളിലൂടെയും കടന്നു കയറിയും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നാണ് വിവരം.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്തിന് ഏജന്റുമാര്‍ മറ്റ് വഴികള്‍ തേടിയത്. ഇതിനൊപ്പം ഭീകരവാദ സംഘടനകളും ഫണ്ട് സ്വരൂപിക്കാന്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ലുക്കൗട്ട് നോട്ടിസില്‍ ഉള്ളവര്‍ നേപ്പാള്‍ അതിര്‍ത്തി വിമാനത്താവളങ്ങളില്‍ ഇറങ്ങി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുകയാണ് ചെയ്യുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളാണ് അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കടത്തുകളെയും നിയന്ത്രിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികളിലും സ്വര്‍ണ കടത്തുകള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരാള്‍ക്ക് 100 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാനാകുമെന്ന സാധ്യതകളെയാണ് കള്ളക്കടത്തുകാര്‍ ദുരുപയോഗം ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി വിദേശത്തു കടന്നതായി സൂചന

Next Story

‘സാരി കാൻസർ’ സാരിയുടുക്കുന്നതിലൂടെ വരുമോ? എന്താണ് സാരി കാൻസർ ?

Latest from Main News

ഗുജറാത്തിലേക്കുള്ള മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ

ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. തിരുവനന്തപുരം

കരിയാത്തുംപാറ പ്രകൃതി മനോഹരിയാണ്; അപകടകാരിയും

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു

മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക്