കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു. സ്കൂളിലെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായിരുന്ന വി.എം.പ്രകാശനും സർവ്വീസിൽ നിന്നും പിരിയുന്ന പൂർവ്വ അധ്യാപകർക്കും നൽകിയ യാത്രയയപ്പ് സമ്മേളനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന മാസ് ഫെസ്റ്റ് 2024ൽ സംഘടിപ്പിച്ച പരിപാടിയിൽ രമേശ് കാവിൽ, ഏഷ്യാനെറ്റ് സിംഗർ ആര്യൻ ബ്രോ എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, കെ.ടി.റഹ് മത്, എ.അസീസ്, പ്രിൻസിപ്പൽ കെ.ലൈജ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.വി.രതീഷ് , പ്രധാനാധ്യാപിക ദീപാഞ്ജലി മണക്കടവത്ത്, ഇ.സുരേഷ് പി.ടി.എ. ഭാരവാഹികളായ ഹാഷിം, സജിലാൽ,സത്താർ എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്. വിജയി നസ നാസറിനും വിവിധ കലാകായിക പ്രതിഭകൾക്കും ഉപഹാരം നൽകി. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഒരുക്കിയ കലാവിരുന്ന്, എം.എസ്. മെഹറൂബ് നയിച്ച ഗസൽ രാവ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം

Next Story

മഴക്കാലപൂർവ്വ ശുചീകരണം ജനപങ്കാളിത്തതോടെ 18,19 തീയതികളിൽ

Latest from Local News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.