ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. അതേസമയം, പൂജക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. നിവേദ്യ സമർപ്പണത്തിന് ഭക്തർ തുളസി, തെച്ചി, റോസാപ്പൂ എന്നിവയാണ് നൽകേണ്ടത്.

 

അരളി​ച്ചെടിയുടെ ഇലയിലും പൂവിലും കായയിലും മരണത്തിന് വരെ കാരണമാകുന്ന വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്തരും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു. തുടർന്നാണ് തീരുമാനം. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളി ഉപയോഗിക്കുന്നത് നേരത്തേ ത​ന്നെ ഒഴിവാക്കിയിരുന്നു.

തിരുവതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

Next Story

ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം

Latest from Main News

ഇനിമുതൽ അങ്കണവാടി കുഞ്ഞുങ്ങൾക്കായി ‘കുഞ്ഞൂസ് കാര്‍ഡ്’

ഇനിമുതൽ അങ്കണവാടി കുഞ്ഞുങ്ങൾക്കായി ‘കുഞ്ഞൂസ് കാര്‍ഡ്’. കുഞ്ഞിൻ്റെ പ്രായത്തിന് അനുസൃതമായ ശാരീരിക വളർച്ച ബൗദ്ധിക വളർച്ച ഒക്കെ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ

ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐ വഴി ബാങ്ക് ബാലൻസ് നോക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐ വഴി ബാങ്ക് ബാലൻസ് നോക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ

കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശം

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ്